ബലാത്സംഗക്കേസില്‍ ഒളിവിലുള്ള വൈദികന്റെ വിഡിയോ യൂട്യൂബില്‍, യുവതിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ വിഡിയോയില്‍

ബലാത്സംഗക്കേസില്‍ ഒളിവിലുള്ള വൈദികന്റെ വിഡിയോ യൂട്യൂബില്‍, യുവതിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ വിഡിയോയില്‍
ബലാത്സംഗക്കേസില്‍ ഒളിവിലുള്ള വൈദികന്റെ വിഡിയോ യൂട്യൂബില്‍, യുവതിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ വിഡിയോയില്‍

കൊച്ചി: കുമ്പസാരം മറയാക്കി വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിയായ വൈദികന്റെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ടുള്ള വിഡിയോ യൂട്യൂബില്‍. ഒളിവിലുള്ള ഒന്നാംപ്രതി ഫാ. എബ്രഹാം വര്‍ഗീസാണ്  വീഡിയോ യൂട്യൂബില്‍  പോസ്റ്റ് ചെയ്തത്. ഇരയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുള്ള വീഡിയോ ഏതാനും മണിക്കൂറുകള്‍ക്കകം യൂട്യൂബില്‍നിന്ന് നീക്കം ചെയ്തു.

കേസില്‍ താന്‍ നിരപരാധിയാണന്നാണ് വൈദികന്‍ വിഡിയോയില്‍ പറയുന്നത്. താന്‍ പീഡിപ്പിച്ചതായി യുവതി പറഞ്ഞ ദിവസങ്ങളിലൊന്നും നാട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് വിഡിയോയില്‍ പറയുന്നു. സ്വഭാവ ദൂഷ്യ ആരോപണം ഉള്‍പ്പെടെ യുവതിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും വിഡിയോയില്‍ ഉണ്ട്. യുവതിയെ തിരിച്ചറിയാനാവും വിധം ഭര്‍ത്താവിന്റെ പേരും വിഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്.

കേസില്‍ റിമാന്‍ഡിലുള്ള ഓര്‍ത്തഡോക്‌സ് വൈദികരുടെ ജാമ്യാപേക്ഷ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. കേസിലെ രണ്ടാം പ്രതി ഫാ.ജോബ് മാത്യു, മൂന്നാംപ്രതി ഫാ.ജോണ്‍സണ്‍ വി.മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. അന്വേഷണവുമായി സഹകരിക്കാമെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു വൈദികരുടെ ആവശ്യം. എന്നാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി െ്രെകംബ്രാഞ്ച് ജാമ്യാപേക്ഷയെ എതിര്‍ത്തു. ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് വൈദികരുടെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com