രണ്ടാം ക്ലാസുകാരിയോടുള്ള രണ്ടാനമ്മയുടെ ക്രൂരത പുറത്തുവിട്ടത് സ്‌കൂളിന് ചീത്തപ്പേരുണ്ടാക്കി; അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചത്
രണ്ടാം ക്ലാസുകാരിയോടുള്ള രണ്ടാനമ്മയുടെ ക്രൂരത പുറത്തുവിട്ടത് സ്‌കൂളിന് ചീത്തപ്പേരുണ്ടാക്കി; അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

കൊല്ലം: രണ്ടാം ക്ലാസുകാരിയെ രണ്ടാനമ്മ ചട്ടുകം വെച്ച് പുള്ളിച്ച സംഭവം പുറത്തുകൊണ്ടുവന്ന അധ്യാപികയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. സ്‌കൂളിന്റെ പേര് കളങ്കപ്പെടുത്തി എന്നാരോപിച്ചാണ് കരുനാഗപ്പിള്ളി എല്‍പിഎസ് സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയായ ശ്രീജയെ പുറത്താക്കിയത്. കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത് സ്‌കൂളിന്റെ പേര് ചീത്തയാക്കിയെന്നാണ് പ്രിന്‍സിപ്പില്‍ നല്‍കുന്ന വിശദീകരണം. 

ശ്രീജയുടെ ഇടപെടലാണ് സംഭവം പുറത്തുവരാന്‍ കാരണമായത്. കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചത്. സംഭവം നടന്നത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. ഒരാഴ്ചയായി സ്‌കൂളില്‍ വരാത്ത കുട്ടിയെ അധ്യാപകര്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

ശിശുസംരക്ഷണ സമിതിയുടെ നിര്‍ദ്ദേശപ്രകാരം കുട്ടിയുടെ അച്ഛന്‍ അനീഷിനെയും രണ്ടാനമ്മ ആര്യയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ രണ്ടാനമ്മ നാളുകളായി ക്രൂരമായി പീഡിപ്പിച്ച് വരികയായിരുന്നു. അനുസരണക്കേട് കാണിച്ചതിന് കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചട്ടുകം കൊണ്ട് പൊള്ളിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com