സോഷ്യല്‍മീഡിയ വിമര്‍ശനം ഗുണം ചെയ്യില്ല,യുവനേതൃത്വം അഭിപ്രായം രേഖപ്പെടുത്തേണ്ടത് പാര്‍ട്ടി ഫോറങ്ങളില്‍:  കെ സുധാകരന്‍ 

രാജ്യസഭ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ യുവനേതൃത്വം കലാപക്കൊടി ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍
സോഷ്യല്‍മീഡിയ വിമര്‍ശനം ഗുണം ചെയ്യില്ല,യുവനേതൃത്വം അഭിപ്രായം രേഖപ്പെടുത്തേണ്ടത് പാര്‍ട്ടി ഫോറങ്ങളില്‍:  കെ സുധാകരന്‍ 

കണ്ണൂര്‍: രാജ്യസഭ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ യുവനേതൃത്വം കലാപക്കൊടി ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍.കോണ്‍ഗ്രസില്‍ അഴിച്ചു പണി അത്യാവശ്യമാണെന്നും രാജ്യസഭയിലേയ്ക്ക് പുതുമുഖത്തെ അയക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ആവശ്യപ്പെട്ടു. ഹൈക്കമാന്‍ഡിന് ഇക്കാര്യത്തില്‍ വ്യക്തമായ പദ്ധതിയുണ്ട്. യുവനേതാക്കള്‍ പാര്‍ട്ടി വിമര്‍ശനങ്ങളില്‍ നിന്ന് പിന്‍മാറണമെന്നും അഭിപ്രായം രേഖപ്പെടുത്തേണ്ടത് പാര്‍ട്ടി ഫോറങ്ങളിലാണെന്നും കെ.സുധാകരന്‍ അഭിപ്രായപ്പെട്ടു.

ബൂത്ത് തലം മുതല്‍  കെപിസിസി നേത്യസ്ഥാനം വരെ അഴിച്ചുപണി നടത്തണം. പുതിയ നേതൃനിര ഉയര്‍ന്നുവരണം. സോഷ്യല്‍മീഡിയയിലെ യുവനേതൃത്വത്തിന്റെ വിമര്‍ശനം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല. എങ്കിലും അവരുടെ വികാരം നേതൃത്വം ഉള്‍ക്കൊളളണമെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. 

ഒഴിവുവരുന്ന രാജ്യസഭാസീറ്റില്‍ പുതുമുഖങ്ങളെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി വി.ടി ബല്‍റാമിനും ഷാഫി പറമ്പിലിനും പുറമേ ഹൈബി ഈഡനും റോജി എം.ജോണും അനില്‍ അക്കരയും രംഗത്തെത്തിയിട്ടുണ്ട്. രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു.  മരണം വരെ  പാര്‍ലമെന്റിലെ അസംബ്ലിയിലോ ഉണ്ടാകണമെന്ന് നേര്‍ച്ചയുള്ള ചില നേതാക്കള്‍ കോണ്ഗ്രസിന്റെ ശാപമാണെന്ന് റോജി എം.ജോണ്‍ പറഞ്ഞു.  ഷാനിമോള്‍ ഉസ്മാന്‍, മാത്യു കുഴല്‍നാടന്‍, ടി.സിദ്ദിഖ്, എം.ലിജു, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരിലൊരാളെ പരിഗണിക്കണമെന്നായിരുന്നു ബല്‍റാമിന്റെ ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com