തൃശൂർ: മാനസിക വളർച്ചയെത്താത്ത പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂക്കച്ചവടക്കാരനായ തമിഴ് നാട്ടുകാരൻ അറസ്റ്റിൽ. വീടിനടുത്ത് ഓട്ടോറിക്ഷയിൽ ഇരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച വിയ്യൂർ വില്ലടത്തു താമസിക്കുന്ന രവിയെയാണ് വിയ്യൂർ പോലീസ് പിടികൂടിയത്.
വില്ലടം ഗ്രൗണ്ടിനരികിൽ വൈദ്യുതി പോസ്റ്റിൽ കയറി ലൈനിലെ തകരാർ പരിഹരിക്കുകയായിരുന്ന ലൈൻമാനാണ് ഓട്ടോറിക്ഷയിലെ പീഡനം കണ്ടത്. മൊബൈൽ ഫോണിൽ ഫോട്ടോയെടുത്ത ലൈൻമാൻ വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചു. ഇതേത്തുടർന്നാണു പോലീസ് രവിയെ പിടികൂടിയത്.
ചോദ്യം ചെയ്തതോടെ പ്രതി പീഡനക്കുറ്റം സമ്മതിച്ചു. പോക്സോ നിയമപ്രകാരം കേസെടുത്ത ഇയാളെ കോടതി റിമാൻഡു ചെയ്തു. തൃശൂർ സ്വരാജ് റൗണ്ടിന്റെ കിഴക്കുഭാഗത്ത് ഫുട്പാത്തിലിരുന്നു രാവിലെ പൂക്കച്ചവടം നടത്തുകയും ഉച്ചയ്ക്കുശേഷം ഓട്ടോറിക്ഷ ഓടിക്കുകയും ചെയ്യുന്നയാളാണ് പ്രതി രവി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ