• കേരളം
  • നിലപാട്
  • ദേശീയം
  • മലയാളം വാരിക
    • റിപ്പോർട്ട് 
    • ലേഖനം
    • കഥ
    • കവിത 
  • രാജ്യാന്തരം
  • ധനകാര്യം
  • ചലച്ചിത്രം
  • കായികം
  • ആരോഗ്യം
  • ജീവിതം
Home കേരളം

പൊലീസ് എന്റെ ഉമ്മയെ വരെ തെറി വിളിച്ചു, ആ ഭാഷയില്‍ നിയമസഭയില്‍ സംസാരിക്കാനാവില്ലെന്ന് അന്‍വര്‍ സാദത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th June 2018 11:32 AM  |  

Last Updated: 07th June 2018 11:33 AM  |   A+A A-   |  

0

Share Via Email

anwar_sadat

 

തിരുവനന്തപുരം: ആലുവ എടത്തലയില്‍ യുവാവിനെ മര്‍ദിച്ച കേസില്‍ ഇടപെട്ടപ്പോള്‍ കേട്ടലറയ്ക്കുന്ന തെറിവിളിയുമായാണ് പൊലീസ് തന്നെ നേരിട്ടതെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ. പൊലീസ് സംസാരിച്ച ഭാഷയില്‍ നിയമസഭയില്‍ സംസാരിക്കാനാവില്ലെന്നും അതുകൊണ്ട് സഭയില്‍ പറയുന്നില്ലെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു. എടത്തല സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു അന്‍വര്‍ സാദത്ത്.

എടത്തലയില്‍ നോമ്പു മുറിക്കുന്നതിനുള്ള വിഭവങ്ങളുമായി വീട്ടിലേക്കു വരികയായിരുന്ന പ്രവാസി യുവാവിനാണ് മര്‍ദനമേറ്റത്. ഉസ്മാന്റെ വണ്ടിയില്‍ പൊലീസുകാര്‍ സഞ്ചരിച്ച വാഹനം ഇടിക്കുകയായിരുന്നു. വണ്ടി ഇടിച്ച ദേഷ്യത്തില്‍ ഉസ്മാന്‍ പ്രതികരിച്ചിട്ടുണ്ടെന്നത് സത്യമാണ്. എന്നാല്‍ ഇതിന് അതിക്രൂരമായ മര്‍ദനമാണ് പൊലീസില്‍നിന്ന് ഏല്‍ക്കേണ്ടിവന്നതെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു.

പൊലീസ് മഫ്തിയില്‍ ആയതിനാല്‍ ആര്‍ക്കും തിരിച്ചറിയാനായില്ല. ഇവര്‍ ഉസ്മാനെ പിടിച്ചുകൊണ്ടുപോയ ഉടനെ ഒരു ബന്ധു തന്നെ വിളിച്ചിരുന്നുവെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. പൊലീസില്‍ പരാതി കൊടുക്കാനും താന്‍ പൊലീസിനെ വിളിച്ചോളാം എന്നുമാണ് പറഞ്ഞത്. ഇങ്ങനെ പരാതിയുമായി ചെന്ന ബന്ധു തന്റെ പേരു പറഞ്ഞപ്പോള്‍ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയിലാണ് പൊലീസ് പ്രതികരിച്ചത്. വീട്ടില്‍ ഇരിക്കുന്ന ഉമ്മയെ വരെ തെറി വിളിച്ചു. പൊലീസ് തന്റെ ഉമ്മയെ വിളിച്ച വാക്കുകള്‍ ഈ സഭയില്‍ പറയാനാവില്ല. ക്വട്ടേഷന്‍ സംഘം പിടിച്ചുകൊണ്ടുപോയെന്നാണ് കണ്ടുനിന്നവര്‍ തന്നോടു പറഞ്ഞത്. ക്വട്ടേഷന്‍ സംഘത്തിനു സമാനമായിരുന്നു അവിടെ പൊലീസിന്റെ പെരുമാറ്റമെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു.
 

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ സമകാലിക മലയാളം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
    Related Article
  • ആലുവ സ്വതന്ത്ര റിപ്പബ്ലിക് അല്ല; പ്രതിപക്ഷം തീവ്രവാദികളുടെ വക്കാലത്ത് പിടിക്കുന്നു: മുഖ്യമന്ത്രി
TAGS
അന്‍വര്‍ സാദത്ത് എടത്തല മഫ്തി ഉസ്മാന്‍

O
P
E
N

മലയാളം വാരിക

print edition
ജീവിതം
'ആദ്യം കാല്‍, പിന്നെ ശ്വാസകോശം, ദേ ഇപ്പോള്‍ ഹൃദയത്തിലേക്കും; വിടില്ല ഞാന്‍, പൊരുതും'; വീണ്ടും മനക്കരുത്തോടെ നന്ദു, കുറിപ്പ് 
ഒരു നിമിഷം ആലോചിച്ചു, പിന്നെ പുറത്തെടുത്ത് വച്ചു; ലെവല്‍ ക്രോസ് മറികടക്കുന്ന ആനയുടെ 'ബുദ്ധി' ( വീഡിയോ)
ഭാര്യ അറിയാതെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നവര്‍; സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഒളിഞ്ഞുനോക്കുന്നവര്‍; ഈ സര്‍വേ കാണുക
85 ലക്ഷത്തിന്റെ 'വാഴപ്പഴം'; 'കൂളായി വന്ന് അകത്താക്കി' ( വൈറല്‍ വീഡിയോ)
ബസില്‍ കുട്ടികള്‍ക്ക് ഹാഫ് ടിക്കറ്റ്, പ്രായത്തില്‍ വിശദീകരണവുമായി കെഎസ്ആര്‍ടിസി
arrow

ഏറ്റവും പുതിയ

'ആദ്യം കാല്‍, പിന്നെ ശ്വാസകോശം, ദേ ഇപ്പോള്‍ ഹൃദയത്തിലേക്കും; വിടില്ല ഞാന്‍, പൊരുതും'; വീണ്ടും മനക്കരുത്തോടെ നന്ദു, കുറിപ്പ് 

ഒരു നിമിഷം ആലോചിച്ചു, പിന്നെ പുറത്തെടുത്ത് വച്ചു; ലെവല്‍ ക്രോസ് മറികടക്കുന്ന ആനയുടെ 'ബുദ്ധി' ( വീഡിയോ)

ഭാര്യ അറിയാതെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നവര്‍; സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഒളിഞ്ഞുനോക്കുന്നവര്‍; ഈ സര്‍വേ കാണുക

85 ലക്ഷത്തിന്റെ 'വാഴപ്പഴം'; 'കൂളായി വന്ന് അകത്താക്കി' ( വൈറല്‍ വീഡിയോ)

ബസില്‍ കുട്ടികള്‍ക്ക് ഹാഫ് ടിക്കറ്റ്, പ്രായത്തില്‍ വിശദീകരണവുമായി കെഎസ്ആര്‍ടിസി

arrow


FOLLOW US

Copyright - samakalikamalayalam.com 2019

The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം