ഈ സംഭവത്തില്‍ ഒരു ശതമാനം പോലും തെറ്റ് എന്റെ ഭാഗത്തില്ല: പ്രസവത്തോടെ മരിച്ച പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ മറുപടി കുറിപ്പ്

ഈ സംഭവത്തില്‍ ഒരു ശതമാനം പോലും തെറ്റ് എന്റെ ഭാഗത്തില്ല: പ്രസവത്തോടെ മരിച്ച പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ മറുപടി കുറിപ്പ്

ഈ സംഭവത്തില്‍ ഒരു ശതമാനം പോലും തെറ്റ് എന്റെ ഭാഗത്തില്ല: പ്രസവത്തോടെ മരിച്ച പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ മറുപടി കുറിപ്പ്

ണ്ട് ദിവസം മുന്‍പാണ് തിരുവനന്തപുരം കല്ലമ്പലം ചാത്തമ്പാറ കെടിസിടി ആശുപത്രിയില്‍ വെച്ച് പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ചത്. ഞെക്കാട് സ്വദേശിനിയായ ശ്രീജ എന്ന 24 കാരിയുടെ മരണം ആളുകള്‍ ഏറെ ദുഖത്തോടെയായിരുന്നു് കേട്ടത്. ആശുപത്രിക്കാരുടെ പിഴവ് മൂലമാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. മാത്രമല്ല, മരണവിവരം ആശുപത്രി അധികൃതര്‍ നാലു മണിക്കൂറോളം ബന്ധുക്കളില്‍ നിന്ന് മറച്ചു വെക്കുകയും ചെയ്തിരുന്നു.

മാത്രമല്ല, മരണത്തിനു പിന്നാലെ യുവതിയുടെ അമ്മയുടെയും ബന്ധുക്കളുടെയും നെഞ്ചുപൊട്ടിയുള്ള കരച്ചിലും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. 'രണ്ടായിരം രൂപയാണോ ഡോക്ടറേ ഒരു ജീവന്റെ വില' എന്ന് ചോദിച്ചുകൊണ്ട് ആ അമ്മ കരയുന്നത് കണ്ടാല്‍ ഏതൊരാളുടെയും ഹൃദയം നോവും. കാറില്‍ ഇരിക്കുന്ന ഡോക്ടറോടാണ് അവര്‍ സങ്കടം പറഞ്ഞ് കരഞ്ഞിരുന്നത്. എന്നാല്‍ താന്‍ നിരപരാധിയാണെന്നായിരുന്നു ഡോക്ടറുടെ പ്രതികരണം.

സിസേറിയനു മുമ്പായി അലര്‍ജി പരിശോധനകള്‍ നടത്താതെ കുത്തിവയ്‌പ്പെടുത്തതാണു മരണകാരണമെന്നും 2000 രൂപയ്ക്കു വേണ്ടി ഡിസ്ചാര്‍ജ് മണിക്കൂറുകളോളം വൈകിപ്പിച്ചുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷ വിമര്‍ശനം ഡോക്ടര്‍ക്കെതിരെ ഉയര്‍ന്നതോടെ  വിശദീകരണവുനമായി ഡോക്ടര്‍ ബേബി ഷെറിന്‍ രംഗത്തെത്തി. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍ കേരള സ്‌റ്റേറ്റ് സെക്രട്ടറി ഡോ. ദേവ് രാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോക്ടര്‍ നടന്ന സംഭവങ്ങള്‍ പറയുന്നത്. പോസ്റ്റിനൊപ്പം വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഡോക്ടറുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പ്രിയമുള്ളവരെ, ഞാൻ ഡോ. ബേബി ഷെറിൻ. കഴിഞ്ഞ 48 മണിക്കൂർ സോഷ്യൽ മീഡിയയിൽ അനവധി പേരാൽ അധിക്ഷേപിക്കപ്പെട്ട, അപമാനിക്കപ്പെട്ട, അസഭ്യവും ആഭാസ പരവുമായ വാക്കുകളാൽ വേദനയനുഭവിച്ച ഒരു സ്ത്രീ. എന്നെ കല്ലെറിഞ്ഞവരോടും വാക്കുകൾ കൊണ്ട് വ്രണപ്പെടുത്തിയവരോടും എനിക്ക് പരിഭവമില്ല, പകരം സഹതാപം മാത്രം. കാരണം ഒരു ശതമാനം തെറ്റ് പോലും ഈ സംഭവത്തിൽ എന്റെ ഭാഗത്തില്ല എന്ന് എനിക്കുറപ്പുള്ളതിനാലും എന്നെ അറിയുന്നവർക്കും സർവ്വ ശക്തനായ ഈശ്വരനും ഞാനീ സംഭവത്തിൽ നിരപരാധിയാണ് എന്ന് അറിയുന്നത് കൊണ്ടും.  

ഒരു പ്രൈമറി സ്കൂൾ അധ്യാപകന്റെ മകളായ ഞാൻ പൊതു വിദ്യാലയത്തിൽ പഠിച്ച് സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദവും സർക്കാർ മെരിറ്റിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയാണ് ആതുര ശുശ്രൂഷ രംഗത്ത് കടന്ന് വന്നത്. സാധാരണക്കാരിൽ സാധാരണക്കാരിയായ ഞാൻ ജീവിതത്തിന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് വളർന്നതിനാൽ ഒരു ഡോക്ടർ എന്ന നിലയിൽ ഒരിക്കലും എന്റെ മുന്നിലെത്തുന്ന രോഗികൾക്ക് അഹിതമായിട്ടൊന്നും ചെയ്തിട്ടില്ല, ഇനിയൊട്ട് ചെയ്യില്ല താനും.  

സോഷ്യൽ മീഡിയയിലെ മുഖ്യ ആരോപണം ഞാൻ 2000 രൂപയ്ക്ക് വേണ്ടി രോഗിയെ ഡിസ്ചാർജ് ചെയ്യാൻ വൈകിച്ചു എന്നതാണ്. ആശുപത്രിയിലെ അക്കൗണ്ട്സുമായോ അഡ്മിനിസ്ട്രേഷനുമായോ യാതൊരു ബന്ധവുമില്ലാത്ത എനിക്കെതിരെ ഇങ്ങനെ ആരോപണത്തിന്റെ അടിസ്ഥാനം എന്താണെന്ന് അറിയില്ല. എന്റെ ചികിത്സയിലായിരുന്ന ഒരു രോഗിയുടെ ജീവൻ രക്ഷിക്കുന്നതിന് എല്ലാ ഡോക്ടർമാരെപ്പോലെ ഞാനും നിസ്സഹയായി പോകുന്ന ഒരു സാഹചര്യമുണ്ടായി എന്നത് സത്യമാണ്. അതിന്റെ പേരിൽ തെറ്റ് ചെയ്യാത്ത എന്നെ കല്ലെറിയുന്നതിൽ വിഷമമില്ല. എന്നെ അറിഞ്ഞിട്ടുള്ള, ഞാൻ പരിചരിച്ചിട്ടുള്ള ആയിരക്കണക്കിന് രോഗികളുടെ പ്രാർത്ഥനയും സംതൃപതിയും മതി ഈ പ്രതിസന്ധിയിൽ തളരാതെ മുന്നോട്ട് പോകാൻ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com