ജെസ്‌നയെ കണ്ടെന്ന വെളിപ്പെടുത്തല്‍: പൊലീസ് വീണ്ടും ചെന്നൈയില്‍ 

ജെസ്‌നയെ തേടി പൊലീസ് മുന്‍പും ചെന്നൈയില്‍ എത്തിയിരുന്നു.
ജെസ്‌നയെ കണ്ടെന്ന വെളിപ്പെടുത്തല്‍: പൊലീസ് വീണ്ടും ചെന്നൈയില്‍ 

ചെന്നൈ: ദുരൂഹസാഹചര്യത്തില്‍ മുക്കൂട്ടുതറയില്‍നിന്നു കാണാതായ ജെസ്‌ന മരിയ ജോണിനെത്തേടി പൊലീസ് വീണ്ടും ചെന്നൈയിലെത്തി. കാണാതായി അഞ്ചാം ദിവസം ജെസ്‌നയെ ചെന്നൈയിലെ അയനാപുരത്ത് കണ്ടെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. 

ജെസ്‌നയെ തേടി പൊലീസ് മുന്‍പും ചെന്നൈയില്‍ എത്തിയിരുന്നു. എന്നാല്‍ തിരോധാനത്തെക്കുറിച്ച് തുമ്പൊന്നും ലഭിച്ചില്ല. പെണ്‍കുട്ടിയെ ചെന്നൈയില്‍ കണ്ടെന്ന വെളിപ്പെടുത്തലില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പൊലീസ് സംഘം വീണ്ടും ചെന്നൈയിലേക്ക് തിരിച്ചത്. തിരുവല്ല എസ്‌ഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ രണ്ട് നിഴല്‍ പൊലീസുകാര്‍ ഉള്‍പ്പെട്ട സംഘമാണ് ചെന്നൈയിലെത്തിയിരിക്കുന്നത്.

ജെസ്‌നയെ കണ്ടെന്ന് പറയപ്പെടുന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളെല്ലാം പൊലീസ് പരിശോധിക്കും. അതേസമയം അന്വേഷണത്തിന് കൂടുതല്‍ പുരോഗതിയില്ലെന്ന് തിരുവല്ല ഡിവൈഎസ്പി ആര്‍ ചന്ദ്രശേഖരപ്പിള്ള അറിയിച്ചു. 

മാര്‍ച്ച് 22ന് രാവിലെ 10.30നാണ് ജെസ്‌നയെ കാണാതാകുന്നത്. മാര്‍ച്ച് 26ന് ജെസ്‌നയെ ചെന്നൈയില്‍ കണ്ടതായാണ് ചെന്നൈയ അയനാപുരത്ത് കടയുടമയും മലയാളിയുമായ അലക്‌സി പറയുന്നത്. കടയിലെത്തി വഴി ചോദിച്ചു ഫോണ്‍ ചെയ്യുകയായിരുന്നു പെണ്‍കുട്ടി എന്നായിരുന്നു ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com