കെവിന്റെ ഗതി ഇവര്‍ക്കും ഉണ്ടാകും; അല്ലെങ്കില്‍  ഒരുമിച്ച് ആത്മഹത്യ ചെയ്യണം; പെണ്‍വീട്ടുകാരുടെ വധഭീഷണി ഭയന്ന് കമിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടി

കെവിന്റെ ഗതി ഇവര്‍ക്കും ഉണ്ടാകും - അല്ലെങ്കില്‍  ഒരുമിച്ച് ആത്മഹത്യ ചെയ്യണം-  പെണ്‍വീട്ടുകാരുടെ വധഭീഷണി ഭയന്ന് കമിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടി
കെവിന്റെ ഗതി ഇവര്‍ക്കും ഉണ്ടാകും; അല്ലെങ്കില്‍  ഒരുമിച്ച് ആത്മഹത്യ ചെയ്യണം; പെണ്‍വീട്ടുകാരുടെ വധഭീഷണി ഭയന്ന് കമിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടി

തൊടുപുഴ: തൊടുപുഴയില്‍ ഒന്നിച്ച് ജീവിക്കാന്‍ നാടുവിട്ട ഇതരമതസ്ഥരായ  യുവാവിനും യുവതിക്കും വധഭീഷണി. ഇരുവരും ഇപ്പോഴുള്ള കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ നുമുന്നിലും ഇരുവരുടെയും വീട്ടുകാരും നാട്ടുകാരും  തടിച്ച്കൂടിയിരിക്കുകയാണ്. ഇരുവരെയും യുവാവിന്റെയും കുടുംബത്തെയും കൊല്ലുമെന്നാണ് പെണ്‍വീട്ടുകാരുടെ ഭീഷണി

കഴിഞ്ഞ ദിവസമാണ് ഇതരമതസ്ഥയായ പെണ്‍കുട്ടിയുമായി യുവാവ് നാട് വിട്ടത്. ഇതിന് പിന്നലെയാണ് യുവാവിനെയും കുടുംബത്തെയും കൊലപ്പടുത്തുമെന്ന് ഭീഷണിയുമായി പെണ്‍കുട്ടിയുടെ വിട്ടുകാര്‍ രംഗത്തെത്തിയത്. ഇരുവരും എവിടെയെങ്കിലും പോയി ആത്മഹത്യചെയ്യണം അല്ലെങ്കില്‍ കുടുബത്തോടൊപ്പം കൊലപ്പെടുത്തുമെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ഭീഷണി. യുവാവ് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ ഇക്കാര്യം അറിയിച്ചതോടെയാണ് വിവരം പുറം ലോകം അറിഞ്ഞത്. 

ഇവര്‍ നാടുവിട്ടതിന് പിന്നാലെ അഭയംതേടിയെത്തിയത് ചെറുക്കന്റെ പാലക്കാടുള്ള അമ്മാവന്റെ വീട്ടില്‍. എന്നാല്‍ ഇരുവരും രണ്ടു മതത്തില്‍ പെട്ടവരായതുകൊണ്ടും ബന്ധുക്കള്‍ക്ക് അനിഷ്ടമുള്ളതുകൊണ്ടും അമ്മാവന്‍ ഇരുവരെയും ചെര്‍പ്പുളശേരി പൊലീസിന് കൈമാറി. 

പൊലീസ് സ്‌റ്റേഷനില്‍വെച്ച്  യുവാവെഴുതിയ ഫെയിസ്ബുക്ക് പോസ്റ്റിലാണ് തനിക്ക് വധഭീഷണിയുണ്ടെന്നും പൊലീസിനെ സ്വാധീനിക്കാന്‍ യുവതിയുടെ ബന്ധുക്കള്‍ ശ്രമിക്കുന്നുണ്ടെന്നും  ആരോപണമുള്ളത്. പെണ്‍കുട്ടിക്ക് വീട്ടില്‍ നിന്നുണ്ടായ പീഡനം സഹിക്കാതെയാണ് വീടുവിട്ടിറങ്ങിയത്. തന്റെ വീട് ഗുണ്ടകള്‍ വളഞ്ഞു. പൊലീസിനെ സ്വാധീനിക്കാന്‍ ശ്രമമുണ്ട് എന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

യുവതിയുടെ പിതാവ് ഫോണിലൂടെ വധഭീഷണി സന്ദേശമയച്ചതായി യുവാവിന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു.കഴിഞ്ഞ പതിനഞ്ച് ദിവസംമുന്‍പ് പത്രവാര്‍ത്ത കണ്ടില്ലെ ഞാനിനി ജീവിക്കുന്നത് തന്നെ നിങ്ങളെ കൊല്ലാന്‍ വേണ്ടിയാണെന്ന് യുവതിയുടെ പിതാവ് യുവാവിനും  സുഹൃത്തുക്കള്‍ക്കുമയച്ച സന്ദേശത്തില്‍ പറയുന്നു. 

തൊടുപുഴ പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് വെച്ചായിരുന്നു  ഭീഷണി. യുവാവിനെ സഹായിച്ചവരെയാരെയും വെച്ചേക്കില്ലെന്നും ബന്ധുക്കള്‍ ഭീഷണിപ്പെടുത്തി. തൊടുപുഴ  പൊലീസില്‍ പെണ്‍കുട്ടിയെ, യുവാവിനെയും  കാണാനില്ലെന്ന് കാണിച്ച് ഇരുവരുടെയും ബന്ധുക്കള്‍  പരാതിനല്‍കിയിരുന്നു.  ഷോര്‍ണൂര്‍ ഡി.വൈ.എസ്പിയുടെ നേതൃത്വത്തില്‍  ഇരുവരയും തൊടുപുഴ പൊലീസിന് കൈമാറി. നാളെ കോടതിയില്‍ ഹാജരാക്കും. 

സംഭവത്തെ പറ്റിയുവാവിന്റെ അമ്മ പറഞ്ഞത്

കല്യാണവീട്ടില്‍ പോയതാണ്. മഴയായതുകൊണ്ട് ഇന്ന വരില്ലെന്നും  നാളെ വിട്ടിലെത്തുമെന്നും അവന്‍ പറഞ്ഞു, പിറ്റേദിവസം രാവിലെ വീട്ടില്‍ പൊലീസ് വിളിക്കുകയാണ്. നിങ്ങളുടെ മകന്‍ ഒരു കൊച്ചിനെയും കൊണ്ട് പോയിട്ടുണ്ട്. അപ്പോഴാണ് സംഭവം അറിയുന്നത്. പരാതി നല്‍കാന്‍ പോയപ്പോള്‍ നിലവില്‍ പരാതി നല്‍കേണ്ടതില്ലെന്നും ഒരു പരാതിയുണ്ടല്ലോയെന്നുമായിരുന്നു പൊലീസുകാര്‍ പറഞ്ഞത്. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍  വന്ന് ഭീഷണി മുഴക്കുകയായിരുന്നു. ഇവര്‍ എവിടെയെങ്കിലും പോയി ആത്മഹത്യചെയ്യണം. ഈ മൂന്ന് പിള്ളാരെയും വീട്ടുകാരെയും വണ്ടികയറ്റി കൊലപ്പെടുത്തും. കഴിഞ്ഞ ദിവസം കോട്ടയത്ത് മരിച്ച കെവിന്റെ അനുഭവം ഇവര്‍ക്കും ഉണ്ടാകുമെന്നുമായിരുന്നു ഭീഷണി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com