മരിക്കാന്‍ പോകുകയാണെന്ന് കത്തെഴുതിവെച്ച് യുവതി വീടുവിട്ടു; കണ്ടെത്തിയത് കാമുകന്റെ വീട്ടില്‍

ചെന്നൈയില്‍ പോയി മരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞാണ് നേഴ്‌സായ യുവതി കത്ത് എഴുതിയിരുന്നത്
മരിക്കാന്‍ പോകുകയാണെന്ന് കത്തെഴുതിവെച്ച് യുവതി വീടുവിട്ടു; കണ്ടെത്തിയത് കാമുകന്റെ വീട്ടില്‍

രിക്കാന്‍ പോവുകയാണെന്ന് കുറിപ്പെഴുതിവെച്ച് യുവതി കാമുകനൊപ്പം പോയി. പാലാ ഇടമറ്റം സ്വദേശിനിയായ ഇരുപതുകാരിയാണ് വീട്ടുകാരെ സമ്മര്‍ദ്ദത്തിലാക്കി കാമുകന്റെ വീട്ടിലേക്ക് പോയത്. വീട്ടുകാര്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.  

ചെന്നൈയില്‍ പോയി മരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞാണ് നേഴ്‌സായ യുവതി കത്ത് എഴുതിയിരുന്നത്. അത് കണ്ട് ഭയന്ന മാതാപിതാക്കള്‍ ഉടന്‍തന്നെ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് റെയില്‍വേ പോലീസിലും സ്‌റ്റേഷനിലുമടക്കം വിവരം നല്‍കുകയും ട്രെയിനുകളില്‍ പരിശോധന നടത്തുകയുംവരെ ചെയ്തു. എടിഎം കാര്‍ഡ്, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ എടുത്താണ് യുവതിപോയത് എന്ന് മനസിലാക്കിയതോടെ അന്വേഷണം യുവതിയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചാക്കി. 


അപ്പോഴാണ് യുവതി കൊല്ലത്തുണ്ടെന്ന് മനസിലാക്കിയത്. ഇതനുസരിച്ച് ശൂരനാട് പോലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ യുവതി കൊല്ലത്തുള്ള െ്രെഡവറായ കാമുകന്റെ അടുത്തെത്തയതായി വിവരം ലഭിച്ചത്. പോലീസ് അന്വേഷിച്ചെത്തുമെന്നുമായതോടെ ഇരുവരും ശൂരനാട്ട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകുകയായിരുന്നു. പിന്നീട് പാലാ എസ്‌ഐ കെ. അഭിലാഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം ഇരുവരെയും പാലാ സ്‌റ്റേഷനിലെത്തിച്ചു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com