പാര്‍ക്ക് ചെയ്ത ബൈക്കിനുള്ളില്‍ മൂര്‍ഖന്‍ കയറി; അരിച്ചുപെറുക്കി പരിശോധിച്ചിട്ടും പാമ്പിനെ കണ്ടില്ല, പിന്നെ സംഭവിച്ചത്

പാര്‍ക്ക് ചെയ്ത ബൈക്കിനുള്ളില്‍ മൂര്‍ഖന്‍ കയറി; അരിച്ചുപെറുക്കി പരിശോധിച്ചിട്ടും പാമ്പിനെ കണ്ടില്ല, പിന്നെ സംഭവിച്ചത്
വാട്‌സ് ആപ്പ് ചിത്രം
വാട്‌സ് ആപ്പ് ചിത്രം

റോഡരികില്‍ പാര്‍ക്ക് ചെയ്ത ബൈക്കിനുള്ളില്‍ മൂര്‍ഖന്‍ കുഞ്ഞ് കയറിയതോടെ പുലിവാലു പിടിച്ച് ഉടമ. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പാമ്പ് പുറത്തുവരാതായതോടെ ബൈക്കിന്റെ സീറ്റും പെട്രോള്‍ ടാങ്കുമെല്ലാം അഴിച്ചുമാറ്റേണ്ടിവുന്നു ഉടമയ്ക്ക്. ഒടുവില്‍ കണ്ടെത്തിയ പാമ്പിന്റെയും അഴിച്ചുമാറ്റിയിട്ട ബൈക്കിന്റെയും ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ഹിറ്റ്. 

പാര്‍ക്കു ചെയ്ത ബൈക്കിനടുത്തേക്കു പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് ഉടമ കണ്ടു. ബൈക്കു മുഴുവന്‍ സൂക്ഷിച്ചു പരിശോധിച്ചിട്ടും പാമ്പിനെ കണ്ടെത്താനായില്ല. ഇടയില്‍ എവിടെയോ പതുങ്ങിയിരിക്കുന്നുണ്ടെന്ന നിഗമനത്തില്‍ പാമ്പിനെ പുറത്തിറക്കാനുള്ള ശ്രമങ്ങളായി പിന്നെ. ഒഴിഞ്ഞ പറമ്പിലേക്കു മാറ്റി ബൈക്കിന് പുറത്തും ഉള്‍വശത്തും മണ്ണെണ്ണ തളിച്ചു. ചിതല്‍ ശല്യം ഉണ്ടാകാതിരിക്കുവാനുള്ള ലായനി കുപ്പിയിലാക്കിയെത്തി ബൈക്ക് മുഴുവന്‍ സ്‌പ്രേ ചെയ്തു. ഇതൊക്കെ ചെയത്ിട്ടും പാമ്പ് പുറത്തു വന്നില്ല.

വേറെ മാര്‍ഗമൊന്നും ഇല്ലാതായതോടെ ബൈക്ക് അഴിച്ചു നോക്കാന്‍ തീരുമാനിച്ചു. ചെറിയ പാമ്പല്ലേ എന്ന ധൈര്യത്തില്‍ അഴിക്കുകയും ചെയ്തു. ആദ്യം സീ് അഴിച്ചു, പിന്നീട് പെട്രോള്‍ ടാങ്ക്, ഹെഡ്‌ലൈറ്റ് എന്നിവ ഒന്നൊന്നായി അഴിച്ചു. ബൈക്ക് അസ്ഥിപഞ്ചരമായിട്ടും പാമ്പ് പുറത്തെത്തിയില്ല. 

ഒടുവില്‍ ഒന്നര മണിക്കൂറു നേരത്തെ പരിശ്രമത്തിനു ശേഷം ഹെഡ്‌ലൈറ്റിന്റെ ഉള്ളിലെ വയറിങ് മൂടി ഒളിപ്പിച്ചിരുന്ന ഇന്‍സുലേഷന്‍ ടേപ്പിനുള്ളില്‍ നിന്നും പാമ്പിനെ കണ്ടെത്തി. പ്രത്യേകിച്ചു സുരക്ഷയൊന്നും ഒരുക്കാതെ ബൈക്ക് അഴിച്ചു മാറ്റിയവരെ ഞെട്ടിപ്പിക്കുന്നതായിരുന്നു കാഴ്ച. പത്തി വിരിച്ചു ചീറി നില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പായിരുന്നു അത്. 

ഞെട്ടല്‍ മാറിയ നാട്ടുകാര്‍ പാമ്പിന്റെ വിവിധ തരത്തിലുള്ള ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. നാട്ടുകാര്‍ പിരിഞ്ഞുപോയെങ്കിലും ഉടമയ്ക്ക് ബൈക്ക് പൂര്‍വസ്ഥിതിയിലാക്കാന്‍ പിന്നെയും മണിക്കൂര്‍ വേണ്ടിവന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com