വിലാസം വ്യാജം, ശശീന്ദ്രനെതിരായ ഹര്‍ജി സ്വീകരിക്കരുതെന്ന് സര്‍ക്കാര്‍, ആധാര്‍ കാര്‍ഡ് ഹാജരാക്കാന്‍ സന്നദ്ധമെന്ന് ഹര്‍ജിക്കാരി

വിലാസം വ്യാജം, ശശീന്ദ്രനെതിരായ ഹര്‍ജി സ്വീകരിക്കതരുതെന്ന് സര്‍ക്കാര്‍, ആധാര്‍ കാര്‍ഡ് ഹാജരാക്കാന്‍ സന്നദ്ധമെന്ന് ഹര്‍ജിക്കാരി
വിലാസം വ്യാജം, ശശീന്ദ്രനെതിരായ ഹര്‍ജി സ്വീകരിക്കരുതെന്ന് സര്‍ക്കാര്‍, ആധാര്‍ കാര്‍ഡ് ഹാജരാക്കാന്‍ സന്നദ്ധമെന്ന് ഹര്‍ജിക്കാരി

കൊച്ചി: എ കെ ശശീന്ദ്രനെതിരെതിരായ ഫോണ്‍ കെണി കേസ് റദ്ദാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സ്വീകരിക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹര്‍ജി നല്‍കിയ മഹാലക്ഷ്മിയുടെ വിലാസം വ്യാജമെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ വാദം. അതേസമയം ഇതേ വിലാസത്തിലുള്ള മഹാലക്ഷ്മിയുടെ ആധാര്‍ കാര്‍ഡ് ഹാജരാക്കാന്‍ സന്നദ്ധമാണെന്ന് ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

കേസില്‍ നേരത്തെ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഹര്‍ജി സ്വീകരിക്കരുതെന്ന് സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. അതിനിടെ കേസില്‍ ഉള്‍പ്പെട്ട എട്ടു മാധ്യമപ്രവര്‍ത്തകര്‍ക്ക് കക്ഷി ചേരാന്‍ കോടതി അനുമതി നല്‍കി.

കേസ് റദ്ദാക്കുന്നതിനെതിരെ നേരത്തെ കീഴ്‌കോടതിയില്‍ ഹര്‍ജി നല്‍കിയ തിരുവനന്തപുരം തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയുടെ മൊഴി മാത്രം സ്വീകരിച്ചുകൊണ്ടാണ് കീഴ്‌ക്കോടതി വിധി പുറപ്പെടുവിച്ചതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. കേസില്‍ പെണ്‍കുട്ടിക്ക് എതിരെ അടക്കം കേസുകള്‍ നിലവിലുണ്ട്. ഈ കേസിലെ മറ്റ് സാക്ഷിമൊഴികളും രേഖകളും വിശദാംശങ്ങളുമൊന്നും കോടതി പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഭയം മൂലമാണ് പരാതിക്കാരിയായ ചാനല്‍പ്രവര്‍ത്തക ശശീന്ദ്രന് അനുകൂലമായി മൊഴി നല്‍കിയതെന്നും, കേസ് പിന്‍വലിക്കരുതെന്നും ആവശ്യപ്പെട്ട് മഹാലക്ഷ്മി തിരുവനന്തപുരം സിജെഎം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മഹാലക്ഷ്മി നല്‍കിയ സ്വകാര്യ ഹര്‍ജി കോടതി തള്ളുകയായിരുന്നു. ഇതിനിടെയാണ് തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയുടേത് വ്യാജ വിലാസമാണെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇവര്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ സ്റ്റാഫിന്റെ സഹായിയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

ഫോണ്‍ സംഭാഷണത്തിലേത് ശശീന്ദ്രനാണെന്ന് ഉറപ്പില്ലെന്നും, മന്ത്രി മന്ദിരത്തില്‍ വച്ച് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും ചാനല്‍ പ്രവര്‍ത്തക കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് തിരുവനന്തപുരം സിജെഎം കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com