കളിപ്പാട്ടം വാങ്ങിനല്‍കിയില്ല; കീടനാശിനി കഴിച്ച അഞ്ചാം ക്ലാസുകാരന്‍ മരിച്ചു

കളിപ്പാട്ടം വാങ്ങിനല്‍കിയില്ല; കീടനാശി കഴിച്ച അഞ്ചാം ക്ലാസുകാരന്‍ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കി: വീട്ടുകാര്‍ കളിപ്പാട്ടം വാങ്ങിനല്‍കാഞ്ഞതിനെത്തുടര്‍ന്നു കീടനാശിനി കഴിച്ച അഞ്ചാംക്ലാസുകാരന്‍ ചികിത്സയിലിരിക്കെ മരിച്ചു. കല്ലാര്‍ എട്ടേക്കര്‍ മുണ്ടയ്ക്കല്‍ ജീവന്റെയും ഷൈമോളുടെയും മകന്‍ ഡിയോണ്‍ എ്‌ന പതിനൊന്നുകാരനാണ് മരിച്ചത്. അടിമാലി വിശ്വദീപ്തി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ്. 

ഏറെനാളുകളായി ഡിയോണ്‍ റിമോട്ട് കണ്‍ട്രോള്‍ കാര്‍ വാങ്ങിനല്‍കണമെന്ന് രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇതേച്ചൊല്ലി പലപ്പോഴും രക്ഷിതാക്കളോടു വഴക്കിട്ടിരുന്നതായും പറയുന്നു. അടുത്ത പള്ളിപ്പെരുന്നാളിനു കളിപ്പാട്ടം വാങ്ങിനല്‍കാമെന്നു പറഞ്ഞെങ്കിലും നിര്‍ബന്ധം തുടര്‍ന്നു.

കഴിഞ്ഞയാഴ്ച ഇതേച്ചൊല്ലി വീണ്ടും വഴക്കുണ്ടായി. ഇതിനുശേഷം വീട്ടുകാര്‍ അറിയാതെ വിഷം കഴിക്കുകയായിരുന്നു. ഏലത്തിനു തളിക്കാന്‍ സൂക്ഷിച്ചിരുന്ന വിഷമാണ് ഡിയോണ്‍ കഴിച്ചത്. സന്ധ്യാപ്രാര്‍ഥനസമയത്ത് കുട്ടി കുഴഞ്ഞുവീണു. അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വിഷം ഉള്ളില്‍ച്ചെന്നതായി അറിയുന്നത്. ഗുരുതരാവസ്ഥയിലായ ഡിയോണിനെ രാജഗിരി ആശുപത്രിയിലെത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെ, ബുധനാഴ്ച രാവിലെ പത്തിനു മരിച്ചു. രണ്ടാംക്ലാസ് വിദ്യാര്‍ഥി ഡോണാണ് സഹോദരന്‍. 

അസ്വാഭാവികമരണത്തിന് വെള്ളത്തൂവല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com