• കേരളം
  • നിലപാട്
  • ദേശീയം
  • മലയാളം വാരിക
    • റിപ്പോർട്ട് 
    • ലേഖനം
    • കഥ
    • കവിത 
  • രാജ്യാന്തരം
  • ധനകാര്യം
  • ചലച്ചിത്രം
  • കായികം
  • ആരോഗ്യം
  • വിഡിയോ
Home കേരളം

ബലാത്സംഗത്തിന് വഴങ്ങാതായപ്പോള്‍ കഴുത്ത് മുറിച്ചു; കൊച്ചിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയത് അതി ക്രൂരമായി  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2018 10:04 AM  |  

Last Updated: 20th March 2018 10:04 AM  |   A+A A-   |  

0

Share Via Email

image_(2)

കൊച്ചി പുത്തന്‍വേലിക്കരയില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അസം സ്വദേശി അറസ്റ്റില്‍. വീടിനുള്ളില്‍ അറുപതുകാരിയായ മോളിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി മണിക്കൂറുകള്‍ക്കകമാണ് അസം സ്വദേശിയായ മുന്നയെ സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

മനോദൗര്‍ബല്യമുള്ള മകനൊപ്പം താമസിച്ചിരുന്ന മോളിയെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു പരിമള്‍ സാഖു എന്ന മുന്ന. മോഷണ ശ്രമത്തിനിടയില്‍ കൊലപാതകം നടന്നിരിക്കാം എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം എങ്കിലും മുന്നയുടെ കുറ്റസമ്മത മൊഴിയില്‍ നിന്നും ബലാത്സംഗത്തിനിടയിലാണ് കൊലപാതകം നടന്നിരിക്കുന്നത് എന്ന് വ്യക്തമാവുകയായിരുന്നു. 

സംഭവം ഇങ്ങനെ, 

ഞായറാഴ്ച അര്‍ദ്ധ രാത്രിയോടെ മോളിയുടെ വീടിന്റെ വാതിലില്‍ മുന്ന മുട്ടുന്നു. ശബ്ദം കേട്ടെത്തിയ മോളി വാതില്‍ തുറന്ന ഉടനെ കയ്യില്‍ സൂക്ഷിച്ചിരുന്ന കല്ലുകൊണ്ട് മുന്ന മോളിയെ ആക്രമിച്ചു. തലയ്ക്കടിയേറ്റ് മോളി താഴെ വീഴുകയായിരുന്നു എന്ന് മുന്ന പൊലീസിന് നല്‍കിയിരിക്കുന്ന മൊഴിയില്‍ പറയുന്നു. 

താഴെ വീണ മോളിയെ വലിച്ചിഴച്ച് മുന്ന വീടിനുള്ളിലേക്ക് കൊണ്ടുപോയി. കിടപ്പുമുറിയിലേക്ക് കൊണ്ടുപോയ മോളിയെ ബലാത്സംഗം ചെയ്യാന്‍ മുന്ന ശ്രമിച്ചെങ്കിലും മോളിയുടെ ശക്തമായ ചെറുത്തു  നില്‍പ്പിനെ തുടര്‍ന്ന് സാധിച്ചില്ല. ഇതോടെ മോളിയെ കഴുത്ത് ഞെരിച്ചും, മുറിവേല്‍പ്പിച്ചും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മുന്നയുടെ മൊഴി. 

അര്‍ദ്ധ രാത്രിയില്‍ കൊലപാതകം നടക്കുമ്പോള്‍ മനോദൗര്‍ബല്യമുള്ള മകന്‍ വിട്ടിലുണ്ടായിരുന്നു എങ്കിലും സംഭവങ്ങളൊന്നും അറിഞ്ഞിരുന്നില്ല. മോളിയെ കൊലപ്പെടുത്തിയതിന്  ശേഷം തിരികെ താമസ സ്ഥലത്തേക്ക മുന്ന മടങ്ങി. തിങ്കളാഴ്ച രാവിലെ മകന്‍ വന്നു നോക്കുമ്പോഴാണ് കൊല്ലപ്പെട്ട്  കിടക്കുന്ന മോളിയെ കാണുന്നത്.  തലയിലേയും കഴുത്തിലേയും മുറിവുകളില്‍ നിന്നും രക്തം  വാര്‍ന്ന്, വിവസ്ത്രമായ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

കൊലപാതകിയെ തിരഞ്ഞിറങ്ങിയ പൊലീസ് ആദ്യം മുതലെ സംശയിച്ചിരുന്നത് പ്രദേശത്തുള്ള ഇതര സംസ്ഥാന തൊഴിലാളികളെയായിരുന്നു. പൊലീസ്  നായയുടേയും, വിരലടയാള വിദഗ്ധരുടേയും സഹായത്തോടെ നടത്തിയ  അന്വേഷണത്തില്‍ പൊലീസിന്റെ സംശയം ബലപ്പെട്ടു. 

മോളി കൊല്ലപ്പെടുന്ന ദിവസം മുന്ന അമിതമായി  മദ്യപിച്ചിരുന്നുതായാണ് സുഹൃത്തുക്കള്‍ പറയുന്നത്. പതിമൂന്ന് വര്‍ഷം മുന്‍പാണ് ഇയാള്‍ കേരളത്തിലെത്തിയത്. രണ്ട് വര്‍ഷം മുന്‍പ് മോളിയുടെ വീടിന് സമീപം താമസം തുടങ്ങി. കൃത്യം നടത്തിയതിന് ശേഷം  താമസ സ്ഥലത്തേക്ക് തിരിച്ചെത്തിയ മുന്നയില്‍ അസ്വഭാവികതയൊന്നും തങ്ങള്‍ക്ക് തോന്നിയില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു. 

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ സമകാലിക മലയാളം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

O
P
E
N

മലയാളം വാരിക

print edition
ജീവിതം
ഒരു കുപ്പി പാലിന് ലേലത്തില്‍ കിട്ടിയത് 20000 രൂപ; സംഭവം ആലപ്പുഴയില്‍
6qfYQ6LSലിനി.. നീ ഇല്ലാത്ത അവന്റെ ആദ്യപിറന്നാള്‍; കണ്ണുനനയിച്ച് സജീഷിന്റെ കുറിപ്പ്
വിവാഹസല്‍ക്കാരങ്ങള്‍ക്ക് വിട; ഡയാലിസിസ് യൂണിറ്റിന് രണ്ട് ലക്ഷം രൂപ നല്‍കി ദമ്പതികള്‍; യുവാക്കള്‍ ഈ മാതൃക പിന്തുടരട്ടെയെന്ന് എംബി രാജേഷ്
ട്രംപിന്റെ നയ പ്രഖ്യാപനം; പാർലമെന്റിൽ അതിഥിയായി ഈ മലയാളി പെൺകുട്ടിയും
പൂവന്‍കോഴി മകളെ ആക്രമിക്കുന്നു, പരാതിയുമായി അമ്മ പൊലീസ് സ്റ്റേഷനില്‍; കോഴിക്ക് പകരം ഞങ്ങള്‍ ജയിലില്‍ പോകാമെന്ന് ഉടമകള്‍
arrow

ഏറ്റവും പുതിയ

ഒരു കുപ്പി പാലിന് ലേലത്തില്‍ കിട്ടിയത് 20000 രൂപ; സംഭവം ആലപ്പുഴയില്‍

ലിനി.. നീ ഇല്ലാത്ത അവന്റെ ആദ്യപിറന്നാള്‍; കണ്ണുനനയിച്ച് സജീഷിന്റെ കുറിപ്പ്

വിവാഹസല്‍ക്കാരങ്ങള്‍ക്ക് വിട; ഡയാലിസിസ് യൂണിറ്റിന് രണ്ട് ലക്ഷം രൂപ നല്‍കി ദമ്പതികള്‍; യുവാക്കള്‍ ഈ മാതൃക പിന്തുടരട്ടെയെന്ന് എംബി രാജേഷ്

ട്രംപിന്റെ നയ പ്രഖ്യാപനം; പാർലമെന്റിൽ അതിഥിയായി ഈ മലയാളി പെൺകുട്ടിയും

പൂവന്‍കോഴി മകളെ ആക്രമിക്കുന്നു, പരാതിയുമായി അമ്മ പൊലീസ് സ്റ്റേഷനില്‍; കോഴിക്ക് പകരം ഞങ്ങള്‍ ജയിലില്‍ പോകാമെന്ന് ഉടമകള്‍

arrow


FOLLOW US

Copyright - samakalikamalayalam.com 2019

The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം