തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കൊലയാളി സംഘത്തിന് വാഹനം ഏര്‍പ്പാടാക്കി നല്‍കിയെന്ന സംശയത്തിലാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം കൊലപാതകം ക്വട്ടേഷനാണെന്ന നിലപാടില്‍ തന്നെയാണ് പൊലീസ്. വിദേശത്തു നിന്നാണ് ക്വട്ടേഷന്‍ ഏര്‍പ്പാടാക്കിയതെന്നും ്അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിച്ചു.
ചുവന്ന കാറിലെത്തിയ നാലംഗ സംഘമാണ് വെട്ടിയതെന്ന് രാജേഷിനൊപ്പം ആക്രമിക്കപ്പെട്ട കുട്ടന്‍ മൊഴി നല്‍കിയിരുന്നു. ഇത്തരത്തില്‍ ചുവന്ന നിറമുള്ള കാര്‍ രാജേഷ് കൊല്ലപ്പെടുന്നതിന് മുന്‍പ് കൊലനടന്ന മടവൂരിലൂടെ പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കാറിന്റെ നമ്പര്‍ വ്യക്തമല്ല. വ്യാജമാണോയെന്നും സംശയമുണ്ട്. ഈ പ്രദേശത്തിന് സമീപത്തുള്ള മറ്റ് സി.സി.ടി.വികളും പരിശോധിച്ചതോടെ കാര്‍ കൊല്ലം ഭാഗത്തേക്ക് കടന്നതായും തെളിവ് ലഭിച്ചു.
അതുകൊണ്ട് തന്നെ കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലാണ് പൊലീസ് പ്രധാനമായും തിരയുന്നത്. കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞാല്‍ കേസില്‍ നിര്‍ണായക വഴിത്തിരിവാകും. അതേസമയം കൊല്ലപ്പെട്ട സമയത്ത് വിദേശത്തുള്ള സ്ത്രീയുമായി രാജേഷ് ഫോണ്‍ വിളിക്കുകയായിരുന്നൂവെന്ന് കണ്ടെത്തി. ഈ സ്ത്രീയുടെ മൊഴി എടുക്കുന്നതിനും ആലോചനയുണ്ട്. ഇവരുടെ നാട്ടിലെ ബന്ധുക്കളെ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി. കൂടാതെ രാജേഷിന്റെ ഫോണിലെ വിളികളുടെയും സന്ദേശങ്ങളുടെയും പകര്‍പ്പെടുക്കാന്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനക്കും കൈമാറി. തിരുവനന്തപുരം റൂറല്‍ എസ്.പിയുടെയും ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെയും നേതൃത്വത്തില്‍ ഏഴ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ