തലശ്ശേരി: പിണറായിയിൽ മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസിൽ പ്രതി വണ്ണത്താം വീട്ടിൽ സൗമ്യയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു. മകൾ ഐശ്വര്യയുടെ കൊലപാതക കേസിലാണ് ഈ മാസം 11വരെ വിട്ടു നൽകിയത്. തലശ്ശേരി സി.ഐ കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്.
ഐശ്വര്യയുടെ കൊലപാതകത്തിൽ സൗമ്യയുടെ കാമുകൻമാർക്ക് ആർക്കെങ്കിലും പങ്കുണ്ടോ എന്നറിയാനാണ് കസ്റ്റഡിയിൽ വീണ്ടും ചോദ്യം ചെയ്യുന്നത്. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് സൗമ്യ ഇതുവരെ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാൽ സൗമ്യയുടെ മൊഴി വിശ്വസനീയമല്ലെന്നാണ് പൊലിസിന്റെ നിലപാട്.
മാതാപിതാക്കളായ കമലയെയും(65) കുഞ്ഞിക്കണ്ണനെയും(80) കൊലപ്പെടുത്തിയ കേസിൽ കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് സൗമ്യ. കോടതിയുടെ അനുമതിയോടെ സി.ഐയും സംഘവും ജയിലിലെത്തി സൗമ്യയെ കസ്റ്റഡിയിലെടുത്തു. മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയത് രണ്ട് വ്യത്യസ്ത കേസുകളായാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ