മലപ്പുറം : പതിനേഴുകാരി കുളിക്കുന്നത് ഒളിഞ്ഞുനോക്കുകയും നിരന്തരം മാനസികമായി പീഡിപ്പിക്കുകയും ചെയ്തു എന്ന പരാതിയിൽ സിപിഎം നേതാവ് അറസ്റ്റിൽ. വെളിയങ്കോട് തണ്ണിത്തുറ മുന്‍ ബ്രാഞ്ച് സെക്രട്ടറി ടി.എന്‍. ഷാജഹാനെ (ഷാജി- 41) യാണ് തിങ്കളാഴ്ച പൊന്നാനി സി ഐയും സംഘവും പിടികൂടിയത്. ഷാജഹാനെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.
2017 ഒക്ടോബറിലെ പരാതിയിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായത്. പരാതി നൽകിയ പെണ്‍കുട്ടിയെ പൊന്നാനി പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും തുടര്‍ന്ന് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ രാഷ്ട്രീയസമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി പോലീസ് അറസ്റ്റ് വൈകിക്കുകയായിരുന്നു എന്ന് ആരോപണം ഉയർന്നിരുന്നു.
എടപ്പാളിലെ തിയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച സംഭവം വിവാദമായതോടെയാണ് സിപിഎം നേതാവിനെതിരായ പരാതിയിലും ഉടൻ നടപടി എടുക്കാൻ പൊലീസിനെ പ്രേരിപ്പിച്ചത്. പ്രതി ഷാജഹാനെ മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ