ബെംഗളുരു: മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തത് അധികാരമേറ്റതിന് ശേഷവും രാഷ്ട്രീയ നാടകങ്ങൾക്ക് വിരാമമാകുന്നില്ല. കോണ്‍ഗ്രസ് എം.എല്‍.എ മാരെ പാര്‍പ്പിച്ച ബിതടിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിന് നല്‍കിയ സുരക്ഷ മുഖ്യമന്ത്രി എടുത്തു കളഞ്ഞിരുന്നു. ഇതിന് പിന്നാലെ ബി.ജെ.പി പാളയത്തിലേക്ക് എം.എല്‍.എമാരെ കൊണ്ടുപോകാതിരിക്കാന്‍ പുതുവഴികൾ തേടിയിരിക്കുകായാണ് കോൺഗ്രസ് - ജെഡിഎസ് നേതൃത്വം
എംഎൽഎമാരെ രാത്രിയോടെ കൊച്ചിയിലെത്തിക്കാനാണ് നീക്കം നടക്കുന്നത്. കെസി വേണുഗോപാലിന്റെ നിർദേശ പ്രകാരം കൊച്ചിയിലെ സുരക്ഷിത കേന്ദ്രത്തിൽ പാർപ്പിക്കാനാണ് നീക്കം നടക്കുന്നത്. കോൺഗ്രസ് ജെഡിഎസ് എംഎൽഎമാരെ ചാർട്ടേഡ് വിമാനത്തിലാവും കൊച്ചിയിലെത്തിക്കുക.
നാളെ രാവിലെ 10: 30ന് കേസ് പരിഗണിക്കുമ്പോൾ യദ്യൂരപ്പ സർക്കാർ രൂപികരണവുമായി ബന്ധപ്പെട്ട് ഗവർണർക്ക് സമർപ്പിച്ച രേഖ കോടതി മുമ്പാകെ ഹാജരാക്കണം. ബിജെപിക്ക് മതിയായ അംഗങ്ങളില്ലെന്നാണ് കോൺഗ്രസ്- ജെഡിഎസ് നേതൃത്വം പറയുന്നത്. അതിനിടെ രണ്ട് കോൺഗ്രസ് എംഎൽഎമാരെ കാണാതായിട്ടുണ്ട്. ഒരു കോൺഗ്രസ് എംഎൽഎ അനാരോഗ്യം കാരണം റിസോർട്ടിൽ നിന്നും പോയതായും കോൺഗ്രസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം നാളെ ഭൂരിപക്ഷം തെളിയിക്കുമെന്നാണ് യദ്യൂരപ്പയുടെ വാക്കുകൾ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ