വൈദ്യുതി ശ്മശാനം കേടായി, നിപ്പാ വൈറസ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ വൈകി

ഇലക്ട്രിക് ശ്മശാനം കേടായി, നിപ്പാ വൈറസ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ വൈകി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: രോഗം പടരുന്നതു തടയാന്‍ ബന്ധുക്കള്‍ക്കു പോലും വിട്ടുനല്‍കാതെ പൊതുശ്മശാനത്തിലെത്തിച്ച മൃതദേഹം സംസ്‌കരിക്കാനായില്ല. നിപ്പാ ബാധിച്ചു മരിച്ച അശോകന്റെ മൃതദേഹമാണ്, മാവൂര്‍ റോഡ് വൈദ്യുതി ശ്്മശാനത്തിലെ സാങ്കേതിക തകരാറുമൂലം സംസ്‌കരിക്കാന്‍ വൈകിയത്. 

മാവൂര്‍ റോഡ് ശ്മശാനത്തിലെ ഇലക്ട്രിക് സംവിധാനം കേടാണെന്ന് അധികൃതര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. വൈദ്യുത ശ്മശാനത്തില്‍ ഫാന്‍ തകരാറാണെന്ന് അധികൃതര്‍ വിശദമാക്കി. സംസ്‌കാരം വൈകുന്നതില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു.

ചൊവ്വാഴ്ച രാവിലെ മരിച്ച അശോകന്റെ മൃതദേഹം വൈകുന്നേരവും സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആരോഗ്യവകുപ്പ് അധികൃതര്‍ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com