സ്വവര്‍ഗാനുരാഗിയായ ഭര്‍ത്താവ് സുഹൃത്തുമായി കിടക്ക പങ്കിടാന്‍ ക്ഷണിച്ചു: യുവതിയുടെ പരാതിയില്‍ കേസെടുത്തു

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.  
സ്വവര്‍ഗാനുരാഗിയായ ഭര്‍ത്താവ് സുഹൃത്തുമായി കിടക്ക പങ്കിടാന്‍ ക്ഷണിച്ചു: യുവതിയുടെ പരാതിയില്‍ കേസെടുത്തു

കാസര്‍കോട്: സുഹൃത്തുമായുള്ള ഭര്‍ത്താവിന്റെ സ്വവര്‍ഗരതി മൂലം ദാമ്പത്യബന്ധം തുടരാന്‍ പറ്റുന്നില്ലെന്ന പരാതിയുമായി യുവതി പൊലീസ് സ്‌റ്റേഷനില്‍. കാസര്‍കോട് ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലാണ് പൊലീസിനെ പ്രതിസന്ധിയിലാക്കിയ പരാതി. ഭര്‍ത്താവിന്റെ സ്വവര്‍ഗരതിയും യുവതിക്ക് നേരെയുള്ള പീഡനവുമാണ് ഇവരെ പൊലീസ് സ്റ്റേഷനിലേക്കെത്തിച്ചത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.  2017 ജൂലായ് 20 നാണ് 19 വയസുള്ള യുവതിയും കോട്ടിക്കുളം സ്വദേശിയായ പ്രവാസിയുമായി വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസത്തിനകം തന്നെ ഭര്‍ത്താവ് അബുദാബിയിലേക്ക് പോയി.

തുടര്‍ന്ന് യുവതിയേയും അബുദാവിയേക്ക് കൊണ്ടുപോയി. 
എന്നാല്‍ വിവാഹശേഷം ഭര്‍ത്താവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും വീട്ടിലും ഗള്‍ഫിലും വീട്ടുപണി മാത്രമായിരുന്നു യുവതിയെ കൊണ്ട് ചെയ്യിച്ചിരുന്നതെന്നും യുവതി പരാതിപ്പെട്ടു. ഇതിനിടയില്‍ ബാല്യകാല സുഹൃത്തുമായി ഭര്‍ത്താവിന് സ്വവര്‍ഗ രതിയുണ്ടെന്ന് യുവതി മനസിലാക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

അബുദാബിയില്‍ തൊട്ടടുത്ത വില്ലയില്‍ താമസിച്ചിരുന്ന ബാല്യകാല സുഹൃത്തുമായുള്ള ഭര്‍ത്താവിന്റെ സൗഹൃദം അതിരുകടന്നതാണെന്നാണ് യുവതിയുടെ പരാതി. സുഹൃത്തിന്റെ ഭാര്യ പ്രസവത്തിനായി നാട്ടിലേക്ക് പോയതോടെ സുഹൃത്തിന്റെ വീട്ടുപണി പോലും യുവതിയെക്കൊണ്ട് ചെയ്യിപ്പിച്ചതായും പരാതിയില്‍ പറയുന്നു. ഇതിനിടെ സുഹൃത്തുമായി കിടക്ക പങ്കിടാനും ഭര്‍ത്താവ് നിര്‍ബന്ധിച്ചതായി പരാതിയില്‍ ആരോപിക്കുന്നു. 

സുഹൃത്തുമായി കിടക്ക പങ്കിട്ടാല്‍ നാലുലക്ഷം രൂപ തനിക്ക് കിട്ടുമെന്ന് യുവതിയോട് ഭര്‍ത്താവ് പറഞ്ഞു. ഇതിന് വഴങ്ങാതിരുന്നതോടെ ഭര്‍ത്താവ് ശാരീരികമായി പീഡിപ്പിക്കാന്‍ തുടങ്ങിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു. 

ഡിസംബര്‍ 22ന് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവതിക്ക് ഭര്‍തൃവീട്ടില്‍ വെച്ചും പീഡനം തുടര്‍ന്നു. ഭര്‍തൃമാതാവും സഹോദരങ്ങളും ക്രൂരമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനും മാതാവിനും സഹോദരങ്ങള്‍ക്കുമെതിരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com