ADVERTISEMENT
ADVERTISEMENT
  • കേരളം
  • ദേശീയം
  • ചലച്ചിത്രം
  • കായികം
  • ധനകാര്യം
  • ജീവിതം
  • ആരോഗ്യം
  • രാജ്യാന്തരം
  • നിലപാട്
  • മലയാളം വാരിക
    • റിപ്പോർട്ട് 
    • ലേഖനം
    • കഥ
    • കവിത 
Home കേരളം

ഒപ്പം കിടന്നുറങ്ങിയ അമ്മയെ കണ്ടില്ല, അടച്ചിട്ട മുറിയുടെ വാതിലില്‍ എട്ടുവയസുകാരനായ ആരോണ്‍ കാത്തുനിന്നത് മണിക്കൂറുകള്‍; തുറന്നപ്പോള്‍ കണ്ടത് ഹൃദയം പിളര്‍ക്കുന്ന കാഴ്ച

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th May 2018 09:16 AM  |  

Last Updated: 24th May 2018 09:16 AM  |   A+A A-   |  

0

Share Via Email

chalakkudy-murder

 

ചാലക്കുടി: രാത്രി ഒപ്പം കിടന്നുറങ്ങിയ അമ്മയെ കാണാതെ എട്ടുവയസുകാരനായ ആരോണ്‍ അമ്മയും അച്ഛനും കിടക്കുന്ന മുറിയുടെ വാതിലില്‍ തട്ടി കാത്തിരുന്നത് മണിക്കൂറുകള്‍. ഒടുവില്‍ ബന്ധുക്കളും നാട്ടുകാരുമെത്തി തുറന്ന മുറിയില്‍ ആരോണിനു കാണാനായത് രക്തത്തില്‍ കുളിച്ച് ജീവനറ്റ അമ്മയെയും അവശ നിലയിലായ അച്ഛനെയും. ചാലക്കുടിയില്‍ യുവതി വെട്ടേറ്റുമരിക്കുകയും ഭര്‍ത്താവ് വെട്ടേറ്റു ഗുരുതര നിലയിലാവുകയും ചെയ്ത സംഭവം പുറംലോകം അറിഞ്ഞത് ആരോണിലൂടെയാണ്. 

ചാലക്കുടി മനപ്പടി സ്വദേശി കണ്ടംകുളത്തി ലൈജോയുടെ ഭാര്യ സൗമ്യയാണ് കഴുത്തില്‍ വെട്ടേറ്റ് രക്തം വാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപം രക്തത്തില്‍ മുങ്ങി മുറിവുകളോടെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ലൈജു ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് നാലു മണിയോടെയാണ് ദാരുണ സംഭവം പുറംലോകമറിഞ്ഞത്. ഇവരുടെ ഒന്‍പതു വയസുള്ള മകന്‍ ആരോണ്‍ ബന്ധുക്കളെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. 

തലേദിവസം രാത്രി സൗമ്യ മകനൊപ്പമാണ് കിടന്നുറങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. രാവിലെ ഉണര്‍ന്നപ്പോള്‍ അമ്മയെ കാണാതെ ആരോണ്‍ അച്ഛനും അമ്മയും കിടക്കുന്ന മുറിയുടെ വാതിലില്‍ തട്ടിവിളിച്ചു. കുറെ നേരം വിളിച്ചിട്ടും തുറക്കാതായപ്പോള്‍ പുറത്ത് സോഫയില്‍ കിടന്നുറങ്ങി. ഉണര്‍ന്ന് എണീറ്റപ്പോഴും അമ്മയെയും അച്ഛനെയും കണ്ടില്ല. വാതില്‍ അടഞ്ഞുതന്നെ കിടക്കുകയായിരുന്നു. ഉച്ചതിരിഞ്ഞ് മൂന്നു മണിവരെയാണ് ആരോണ്‍ ഈ വാതിലിനു മുന്നില്‍ കാത്തുനിന്നത്. അതുവരെ കുട്ടി ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല.

മൂന്നു മണിയായപ്പോള്‍ മകന്‍ മുത്തച്ഛനെ വിളിച്ച് കാര്യം പറയുകയായിരുന്നു. അവര്‍ എത്തി, വിവരം പൊലീസിലും അറിയിച്ചു. വാതില്‍ പൊളിച്ചു നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ച് ജീവനറ്റ സൗമ്യയെ കണ്ടെത്തി. ലൈജു വെട്ടേറ്റ് ഗുതതര നിലയിലായിരുന്നു.

ഒരുവര്‍ഷം മുമ്പാണ് ഇവര്‍ ഈ വീടു വാങ്ങി താമസം തുടങ്ങിയത്. കുടുംബവഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ജന്‍മദിനത്തലേന്നാണ് സൗമ്യയുടെ മരണം. പാലാരിവട്ടത്തെ സ്വകാര്യ കമ്പനിയിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്നു സൗമ്യ. ലൈജുവാകട്ടെ കൊരട്ടിയിലെ ഐ.ടി. പാര്‍ക്കിലെ എന്‍ജിനീയറും. വഴക്കിനിടെ ഇരുവരും പരസ്പരം വെട്ടിയതാകാമെന്നാണ് പൊലീസ് നിഗമനം.

TAGS
ചാലക്കുടി കൊലപാതകം വെട്ടേറ്റ്‌

O
P
E
N

ലക്ഷക്കണക്കിനു വധൂവരന്മാര്, സൗജന്യമായി രജിസ്റ്റര് ചെയ്യൂ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT

മലയാളം വാരിക

print edition
ADVERTISEMENT
ജീവിതം
ബരാക്ക്/ ട്വിറ്റർഇതെന്തു ജീവി! ദേഹത്ത് വളർന്നത് 35 കിലോ കമ്പിളി; വെട്ടിയപ്പോൾ ആളെ പിടികിട്ടി (വീഡിയോ)
വിഡിയോ സ്ക്രീൻഷോട്ട്ഇതല്ല, ഇതിലപ്പുറം ചാടിക്കടന്നവളാണീ... ; ബിസ്‌ക്കറ്റ് അങ്ങനെ മുകളിൽ വയ്‌ക്കേണ്ട; വൈറൽ വിഡിയോ 
നന്ദു മഹാദേവ/ ഫേയ്സ്ബുക്ക്'എന്റെ രണ്ടു കൈകളേയും കൂടി ക്യാൻസർ കാർന്നു തിന്നാൻ തുടങ്ങി, പക്ഷെ ഞാനിപ്പോഴും ശാന്തമാണ്'
പച്ചില പാമ്പുകള്‍ നിറഞ്ഞ മരംമരത്തില്‍ നിറയെ പച്ചില പാമ്പുകള്‍; ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങള്‍ വൈറല്‍
മനുഷ്യമുഖത്തിന് സമാനമായ സ്രാവിന്‍ കുഞ്ഞ്പിടികൂടിയ സ്രാവിന്റെ വയറിനുള്ളിൽ 'മനുഷ്യമുഖമുള്ള' കുഞ്ഞ്; കൗതുകം ( വീഡിയോ)
arrow

ഏറ്റവും പുതിയ

ഇതെന്തു ജീവി! ദേഹത്ത് വളർന്നത് 35 കിലോ കമ്പിളി; വെട്ടിയപ്പോൾ ആളെ പിടികിട്ടി (വീഡിയോ)

ഇതല്ല, ഇതിലപ്പുറം ചാടിക്കടന്നവളാണീ... ; ബിസ്‌ക്കറ്റ് അങ്ങനെ മുകളിൽ വയ്‌ക്കേണ്ട; വൈറൽ വിഡിയോ 

'എന്റെ രണ്ടു കൈകളേയും കൂടി ക്യാൻസർ കാർന്നു തിന്നാൻ തുടങ്ങി, പക്ഷെ ഞാനിപ്പോഴും ശാന്തമാണ്'

മരത്തില്‍ നിറയെ പച്ചില പാമ്പുകള്‍; ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങള്‍ വൈറല്‍

പിടികൂടിയ സ്രാവിന്റെ വയറിനുള്ളിൽ 'മനുഷ്യമുഖമുള്ള' കുഞ്ഞ്; കൗതുകം ( വീഡിയോ)

arrow
ADVERTISEMENT
ADVERTISEMENT


FOLLOW US

Copyright - samakalikamalayalam.com 2021

The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം