സ്വർഗത്തിൽ പോകാമെന്നു പറയുന്നതു കേട്ട് മതം മാറിയവർക്കും രക്ഷയില്ല: വെള്ളാപ്പള്ളി നടേശൻ
തൃശൂർ: മതം മാറിയ ദലിത് ക്രിസ്ത്യാനിക്കും രക്ഷയില്ലെന്നാണ് സമീപകാല സംഭവങ്ങളിലൂ വ്യക്തമാവുന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജോലി നൽകാമെന്നും സ്വർഗത്തിൽ പോകാമെന്നുമെല്ലാം പറയുന്നതു കേട്ട് മതം മാറിയവർക്കും രക്ഷയില്ല. ഇതു തിരിച്ചറിഞ്ഞില്ലെങ്കിൽ അപകടകരമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപി യോഗത്തിന്റെ കുമാരി സംഘം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതം മാറിയ ദലിത് ക്രിസ്ത്യാനിക്കും രക്ഷയില്ലാതായി. മതംമാറ്റത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് തിരിച്ചറിയണം. വളരെ പ്രതീക്ഷയോടെയാണ് പെൺമക്കളെ വളർത്തുന്നത്. വഴിതെറ്റിപ്പോയ മകളെ വിട്ടുകിട്ടാൻ സുപ്രീംകോടതിയിൽ വരെ പോയി യാചിക്കുന്ന അച്ഛനെ നമ്മൾ കണ്ടു. മാതാപിതാക്കളുടെ ദു:ഖം അവർ തിരിച്ചറിയുന്നില്ല. ഗുരുദേവ ദർശനം ഹൃദയത്തിൽ ഏറ്റി കുട്ടികളെ പഠിപ്പിക്കുക മാത്രമാണ് ഇതിന് പ്രതിവിധി-വെള്ളാപ്പള്ളി പറഞ്ഞു.
മതംമാറ്റം പരിഹാരമല്ലെന്നും മതത്തിൽ നിന്നുകൊണ്ട് പോരാടുകയാണ് വേണ്ടതെന്നുമാണ് ഗുരുദേവൻ പഠിപ്പിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ