ശ്രീധരന്‍പിള്ള വിടുവായത്തം പറയില്ല; പ്രസംഗം ആപത്കരം;കെണിയില്‍ വീഴാന്‍ കോണ്‍ഗ്രസ് എലിയല്ല, മഹാസിംഹമെന്ന് മുല്ലപ്പള്ളി

ശ്രീധരന്‍പിള്ള വിടുവായത്തം പറയില്ല - പ്രസംഗം ആപത്കരം -കെണിയില്‍ വീഴാന്‍ കോണ്‍ഗ്രസ് എലിയല്ല, മഹാസിംഹമെന്ന് മുല്ലപ്പള്ളി
ശ്രീധരന്‍പിള്ള വിടുവായത്തം പറയില്ല; പ്രസംഗം ആപത്കരം;കെണിയില്‍ വീഴാന്‍ കോണ്‍ഗ്രസ് എലിയല്ല, മഹാസിംഹമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെത് ആപത്കരമായ പ്രസംഗമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുവമോര്‍ച്ചാ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ട ശേഷമായിരുന്നു പ്രസംഗം. ശബരിമലയെ അയോധ്യയാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. 

ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ തന്ത്രങ്ങള്‍ക്കനുസരിച്ചാണ് ശബരിമല സമരം ബിജെപി ആസൂത്രണം ചെയ്യുന്നത്. മറ്റ് നേതാക്കന്‍മാരെ പോലെ വിടുവായത്തം പറയുന്ന നേതാവല്ല ശ്രീധരന്‍പിള്ളയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.  ബിജെപി ഒരുക്കുന്ന കെണിയില്‍ വീഴാന്‍ കോണ്‍ഗ്രസ് എലിയല്ല, മഹാസിംഹമാണെന്നും മുല്ലപ്പള്ളി പറഞ്ഞു

ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു. ശബരിമലയില്‍ രാഷ്ട്രീയ ലാഭത്തനായി ബിജെപി ഗൂഢാലോചന നടത്തിയൈന്നും സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടണമെന്നുമായിരുന്നു കോടിയേരിയുടെ വാക്കുകള്‍.

ശബരിമല സമരം സുവര്‍ണാവസരമെന്നും ബിജെപി മുന്നോട്ടുവച്ച അജന്‍ഡയിലേക്ക് ഓരോരുത്തരായി വന്നു വീഴുകയായിരുന്നെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള നടത്തിയ പ്രസംഗം പുറത്തുവന്നിരുന്നു. കോഴിക്കോട്ട് യുവമോര്‍ച്ച യോഗത്തില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്.

ശബരിമല ഒരു സമസ്യയാണെന്നും ബിജെപിക്ക് ഇതു സുവര്‍ണാവസരമാണെന്നും ശ്രീധരന്‍ പിള്ള പ്രസംഗത്തില്‍ പറയുന്നു. കഴിഞ്ഞ മാസം പതിനേഴു മുതല്‍ ഇതുവരെയുള്ള സമരം പരിശോധിച്ചാല്‍ നമ്മള്‍ പ്ലാന്‍ ചെയ്തു നടപ്പാക്കിയ കാര്യങ്ങളാണ് നടന്നത്. നമ്മള്‍ വരച്ച വരയിലൂടെ കാര്യങ്ങള്‍ നീങ്ങണം. ശബരിമലയില്‍ നമ്മള്‍ മുന്നോട്ടുവച്ച അജന്‍ഡിയിലേക്ക് ഓരോരുത്തരായി വന്നുവീഴുകയായിരുന്നു. ഒടുവില്‍ നമ്മളും സംസ്ഥാനത്തെ ഭരണകക്ഷിയും മാത്രമാണ് ബാക്കിയാവുകയെന്ന് ശ്രീധരന്‍ പിള്ള പറയുന്നു.

തുലാമാസ പൂജയ്ക്കിടെ, ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന് പ്രഖ്യാപിക്കും മുമ്പ് തന്ത്രി കണ്ഠര് രാജീവര് തന്നെ വിളിച്ചിരുന്നുവെന്ന് ശ്രീധരന്‍ പിള്ള പ്രസംഗത്തില്‍ പറയുന്നു. നടയടച്ചിട്ടാല്‍ കോടതിയലക്ഷ്യമാവില്ലേ എന്ന ആശങ്കയിലാണ് തന്ത്രി വിളിച്ചത്. കോടതിയലക്ഷ്യം നിലനില്‍ക്കില്ലെന്നു താന്‍ പറഞ്ഞതായും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com