'സത്യം പറയാന്‍ താത്പര്യമില്ലെങ്കില്‍ കളവു പറയാതിരിക്കാനെങ്കിലും ശ്രമിക്കണം' ; ബിജെപി മുഖപത്രത്തിനെതിരെ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്

'സത്യം പറയാന്‍ താത്പര്യമില്ലെങ്കില്‍ കളവു പറയാതിരിക്കാനെങ്കിലും ശ്രമിക്കണം' ; ബിജെപി മുഖപത്രത്തിനെതിരെ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്
'സത്യം പറയാന്‍ താത്പര്യമില്ലെങ്കില്‍ കളവു പറയാതിരിക്കാനെങ്കിലും ശ്രമിക്കണം' ; ബിജെപി മുഖപത്രത്തിനെതിരെ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്

കൊച്ചി: ശബരിമല സമരത്തില്‍ ബിജെപി മുഖപത്രം ജന്മഭൂമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അന്താരാഷ്ട്രാ ഹിന്ദുപരിഷത്ത്. കേരളത്തിലെ ഹിന്ദു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ജന്മഭൂമി നടത്തുന്നതെന്ന് എഎച്ച്പി ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥന്‍ കുറ്റപ്പെടുത്തി. സത്യം പറഞ്ഞില്ലെങ്കിലും കളവു പറയാതിരിക്കാനെങ്കിലും ജന്മഭൂമി ശ്രമിക്കണമെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പ്രതീഷ് വിശ്വനാഥന്‍ പറഞ്ഞു.

പമ്പയിലെ സംഘര്‍ഷം മുഖ്യമന്ത്രിയുടെ ഗൂഢാലോചന എന്ന തലക്കെട്ടില്‍ ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത പരാമര്‍ശിച്ചുകൊണ്ടാണ് പ്രതീഷ് വിശ്വനാഥന്‍ വിമര്‍ശനം ഉന്നയിക്കുന്നത്. ചില കടലാസ് സംഘടനകളെ കൂട്ടുപിടിച്ച് പിണറായി വിജയന്‍ ആസൂത്രണം ചെയ്തതാണ് സംഘര്‍ഷമെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. '' രാഹുല്‍ ഈശ്വറിന്റെ ഹി്ന്ദു പാര്‍ലമെന്റ് എന്ന സംഘടനയാണ് ഇടനിലക്കാര്‍. ഇവരെ പ്രവീണ്‍ തൊഗാഡിയയുടെ നേതൃത്വത്തിലുള്ള സംഘടനയും പിന്തുണച്ചു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളോടുള്ള കടുത്ത വിദ്വേഷമാണ് ഈ സംഘടനകളുടെ മുഖമുദ്ര'' -വാര്‍ത്തയില്‍ പറയുന്നു. 

ഇതിനോടു പ്രതികരിച്ചുകൊണ്ട് പ്രതീഷ് വിശ്വനാഥന്റെ കുറിപ്പ് ഇങ്ങനെ: 

രാഹുല്‍ ഈശ്വറിന്റെ സംഘടനാ എന്നല്ല ഒരു സംഘടനയും പറഞ്ഞിട്ടല്ല AHP ശബരിമല പ്രക്ഷോഭത്തിനിറങ്ങിയത് .. കേസിന്റെ വാദം നടക്കുമ്പോള്‍ തന്നെ ശബരിമല സംരക്ഷണ സമിതി രൂപീകരിച്ചാണ് ഹിന്ദു സമൂഹത്തിലേക്ക് ഇറങ്ങിയത് .. അഒജ ഹിന്ദു സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കും .. ഒരു ഹിന്ദു പ്രസ്ഥാനത്തിനും എതിരെ പ്രവര്‍ത്തിക്കില്ല ...കേരളത്തിലെ ഹിന്ദു സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഉള്ള ഗൂഢാലോചന ജന്മഭൂമി പോലുള്ള ഒരു ദിനപത്രം ചെയ്യുന്നത് സഹതാപത്തോടെ കാണാനേ സാധിക്കുന്നുള്ളൂ ..സത്യം പറയാന്‍ താല്‍പര്യമില്ലെങ്കില്‍ കളവു പ്രചരിപ്പിക്കാതിരുന്നാല്‍ നല്ലതാണു .. കളങ്കമില്ലാത്ത , വഞ്ചനയില്ലാത്ത ഹിന്ദുത്വ നിലപാടുമായി മുന്നോട്ടു പോകും .. സംഘം , രാഷ്ട്രം , ഹിന്ദുത്വം എന്നിവയെ ഈശ്വരീയമായി കാണുന്നവരാണ് ഞങ്ങള്‍ ... അതിനാല്‍ തരാം താണ ആരോപണങ്ങള്‍ക്ക് അതെ രീതിയില്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല ... ഞങ്ങള്‍ ഹിന്ദു സമൂഹത്തിനൊപ്പം കാണും .. കാല്‍വക്കരായി ഒരു ഘട്ടത്തിലും ഒന്നിന്റെ പേരിലും ഹിന്ദുവിനെ അപാമാനിക്കാനും വഞ്ചിക്കാനും ആരെയും അനുവദിക്കില്ല എന്ന ദൃഢനിശ്ചയത്തോടെ തന്നെ... വിമര്ശിക്കുന്നവര്‍ക്കും അനുകൂലിക്കുന്നവര്‍ക്കും അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com