കൊച്ചി : സംസ്ഥാനത്തെ എല്ലാ കോടതികളിലും പഞ്ചിങ് നടപ്പാക്കാൻ ഹൈക്കോടതി നിർദേശം. ഇതിനായി അടിയന്തര നടപടി എടുക്കാൻ ജില്ലാ ജഡ്ജിമാർക്ക് ഹൈക്കോടതി നിർദേശം നൽകി. ‘സ്പാർക്ക്’ വഴി ശമ്പളം വാങ്ങുന്നവരാണ് ജഡ്ജിമാരും മജിസ്ട്രേറ്റുമാരും. ഈ സംവിധാനംവഴി ശമ്പളം വാങ്ങുന്നവരെല്ലാം പഞ്ചിങ് ചെയ്യണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
ഒക്ടോബർ മുതൽ സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും പഞ്ചിങ് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെച്ചു. ജീവനക്കാരുടെ സംഘടനകളുടെ എതിർപ്പാണ് സർക്കാർ തീരുമാനത്തിന് പിന്നിൽ
എന്നാൽ, കോടതികളിൽ പഞ്ചിങ് നടപ്പാക്കാനുള്ള തീരുമാനവുമായി ഹൈക്കോടതി മുന്നോട്ടുപോകുകയാണ്. കെൽട്രോണാണ് പഞ്ചിങ് മെഷീനുകൾ കോടതികളിൽ സ്ഥാപിക്കുക. ജീവനക്കാരുടെ ആധാർ നമ്പർ കൂടി ലിങ്ക് ചെയ്യേണ്ടതിനാൽ അതിനനുസരിച്ച് സംവിധാനമൊരുക്കാനാണ് ജില്ലാ ജഡ്ജിമാർക്കുള്ള നിർദേശം. സംസ്ഥാനത്ത് 14 ജില്ലാ കോടതികളും 80 അഡീഷണൽ ജില്ലാ കോടതികളും 54 സബ്കോടതികളും 127 ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതികളുമടക്കം 456 കോടതികളാണുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ