പാലാരിവട്ടം: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. ചാവക്കാട് വൈലത്തൂർ ഞമനങ്ങാട് കര കൊട്ടാരപ്പാട്ട് വീട്ടിൽ ഇസ്മയിലിനെ (46)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഓൺലൈൻ വഴി പരസ്യം നൽകിയാണ് ഇയാൾ വിദ്യാർഥിനിയേയും കൂട്ടുകാരേയും വലയിൽ വീഴ്ത്തിയത്. ലോഡ്ജ് മുറിയിൽ വച്ചാണ് ഇയാൾ വിദ്യാർഥിനിയെ പീഡിപ്പിച്ചത്.
സിനിമാ ബന്ധങ്ങളുണ്ടെന്നും ആങ്കറിങ്ങിനടക്കം അവസരങ്ങൾ നൽകാമെന്നും ഇയാൾ ഇവരെ വിശ്വസിപ്പിച്ചു. രണ്ട് പേരെ മാത്രം തിരഞ്ഞെടുത്തതായും ഇന്റർവ്യൂ നടത്തണമെന്നും പറഞ്ഞു വിളിച്ചു വരുത്തി. പീഡിപ്പിക്കപ്പെട്ട വിദ്യാർഥിനി മാത്രമാണ് എത്തിയത്. തുടർന്നു കാറിൽ കയറ്റി ലോഡ്ജ് മുറിയിൽ കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു ചാവക്കാട്ടെ വീട്ടിൽ നിന്നു ഇയാൾ പിടിയിലായത്.
അസി. കമ്മിഷണർ കെ ലാൽജിയുടെ നിർദേശപ്രകാരം സ്റ്റേഷൻ ഹൗസ് ഓഫീസർ എസ് സനലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ