ശബരിമലയില്‍ പൊലീസ് തിരിച്ചിറക്കിയത് അയ്യായിരത്തോളം പേരെ, നിയന്ത്രണങ്ങളില്‍ വലഞ്ഞ് ഭക്തര്‍

വെള്ളിയാഴ്ച രാത്രി സന്നിധാനത്ത് തങ്ങുവാനായി വിരിവെക്കാന്‍ ശ്രമിച്ച അയ്യപ്പ ഭക്തരെയെല്ലാം പൊലീസ് സന്നിധാനത്ത് നിന്നും തിരിച്ചിറക്കി
ശബരിമലയില്‍ പൊലീസ് തിരിച്ചിറക്കിയത് അയ്യായിരത്തോളം പേരെ, നിയന്ത്രണങ്ങളില്‍ വലഞ്ഞ് ഭക്തര്‍

ശബരിമല: മണ്ഡല കാലത്തിനായി നട തുറന്ന ശബരിമലയില്‍ നിന്നും പൊലീസ് നിയന്ത്രണത്തെ തുടര്‍ന്ന് രാത്രി മലയിറങ്ങേണ്ടി വന്നത് അയ്യായിരത്തോളം പേര്‍ക്ക്. വെള്ളിയാഴ്ച രാത്രി സന്നിധാനത്ത് തങ്ങുവാനായി വിരിവെക്കാന്‍ ശ്രമിച്ച അയ്യപ്പ ഭക്തരെയെല്ലാം പൊലീസ് സന്നിധാനത്ത് നിന്നും തിരിച്ചിറക്കി. 

നെയ്യഭിഷേകത്തിന് കൂപ്പണ്‍ എടുത്തവരെ സന്നിധാനത്ത് രാത്രി തങ്ങാന്‍ പൊലീസ് അനുവദിച്ചു. ബോധപൂര്‍വം സന്നിധാനത്ത് തങ്ങാന്‍ ശ്രമിച്ചവരും, നിയന്ത്രണം അറിയാതെ എത്തിയവരേയും പൊലീസ് തിരിച്ചയച്ചു. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് മുന്‍ കരുതല്‍ എന്ന നിലയിലാണ് രാത്രി സന്നിധാനത്തേക്ക് ആരെയും കടത്തി വിടാത്തത്. 

പൊലീസ് നിയന്ത്രണത്തെ തുടര്‍ന്ന് രാത്രി തിരിച്ചിറങ്ങേണ്ടി വന്നവര്‍ ബസ് കിട്ടാതെ ബുദ്ധിമുട്ടി. പമ്പയിലും അയ്യപ്പ ഭക്തര്‍ക്ക് തങ്ങാനുള്ള സൗകര്യം ഇല്ല. നെയ്‌ത്തേങ്ങ പൊട്ടിച്ചവരേയും തിരിച്ചിറക്കിയതായി ആരോപണം ഉണ്ട്. പമ്പയില്‍ എത്തുന്നവരെ പുലര്‍ച്ചെ രണ്ട് മണി മുതല്‍ സന്നിധാനത്തേക്ക് കയറ്റി വിടുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com