അറബിക്കടലില്‍ അതി തീവ്ര ന്യൂനമര്‍ദം ; ജാഗ്രതാ മുന്നറിയിപ്പ്

അറബിക്കടലില്‍ അതി തീവ്ര ന്യൂനമര്‍ദം ; ജാഗ്രതാ മുന്നറിയിപ്പ്

അടുത്ത 12 മണിക്കൂറില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 മുതല്‍ 55 കി.മി വരെയും ചില അവസരങ്ങളില്‍ 65 കി.മി വരെ ഉയരുവാനും സാധ്യതയുണ്ട്

തിരുവനന്തപുരം : അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും മണിക്കൂറില്‍ ന്യൂനമര്‍ദം ശക്തിപ്പെടും. തെക്ക് കിഴക്കന്‍ അറബിക്കടലിലും പടിഞ്ഞാറ് ലക്ഷദ്വീപിലും അടുത്ത 12 മണിക്കൂറില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 മുതല്‍ 55 കി.മി വരെയും ചില അവസരങ്ങളില്‍ 65 കി.മി വരെ ഉയരുവാനും സാധ്യതയുണ്ട്. 

മധ്യ തെക്കന്‍ അറബികടലില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 മുതല്‍ 55 കി.മി വരെയും ചില അവസരങ്ങളില്‍ 65 കി.മി വരെ ഉയരുവാനും നവംബര്‍ 20 ന് കാറ്റിന്റെ വേഗത 40 മുതല്‍ 50 കി.മി വരെയും ചില അവസരങ്ങളില്‍ 60 കി.മി വീശുവാന്‍ സാധ്യതയുണ്ട്.

പടിഞ്ഞാറ് ലക്ഷദ്വീപിനോട് ചേര്‍ന്നും, തെക്ക് കിഴക്കന്‍ അറബിക്കടലിലും അടുത്ത 12 മണിക്കുറും, മധ്യ അറബിക്കടലിലും, തെക്ക് അറബിക്കടലിലും നവംബര്‍ 20 വരെയും കടല്‍ പ്രക്ഷുബ്ദമോ അതി പ്രക്ഷുബ്ദമോ ആകാന്‍ സാധ്യതയുണ്ട്.

അതിനാല്‍ മത്സ്യ തൊഴിലാളികള്‍ തെക്ക് കിഴക്കന്‍ അറബിക്കടലിലും പടിഞ്ഞാറ് ലക്ഷദ്വീപിനോട് ചേര്‍ന്നും, മധ്യ അറബിക്കടലിലും, തെക്ക് അറബിക്കടലിലും നവംബര്‍ 19 വരെയും തെക്ക് പടിഞ്ഞാറന്‍ അറബിക്കടലില്‍ നവംബര്‍ 20 വരെയും മത്സ്യ ബന്ധനത്തിന് പോകരുത്. 

21 -ാം തീയതി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്‌നാട് തീരങ്ങളിലും ഗള്‍ഫ് ഓഫ് മാന്നാര്‍ തീരങ്ങളിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കി.മി വരെയും ചില അവസരങ്ങളില്‍ 60 കി.മി വരെ ഉയരുവാനും സാധ്യതയുണ്ട്. ആയതിനാല്‍ നവംബര്‍ 19 മുതല്‍ 21 വരെ കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com