2000 രൂപയുടെ കടലാസ് നോട്ട് പോക്കറ്റില്‍ ഇട്ടുകൊടുത്തു, ബാക്കി 1800 രൂപയ്ക്കായി ഒറിജിനല്‍ നോട്ടുകള്‍ എടുത്തു ; കാഴ്ചക്കുറവുളള ലോട്ടറി വില്‍പനക്കാരനെ കബളിപ്പിച്ചു

കടലാസ് നോട്ടുനല്‍കി കാഴ്ചക്കുറവുള്ള ലോട്ടറി വില്‍പനക്കാരനെ കബളിപ്പിച്ചതായി പരാതി
2000 രൂപയുടെ കടലാസ് നോട്ട് പോക്കറ്റില്‍ ഇട്ടുകൊടുത്തു, ബാക്കി 1800 രൂപയ്ക്കായി ഒറിജിനല്‍ നോട്ടുകള്‍ എടുത്തു ; കാഴ്ചക്കുറവുളള ലോട്ടറി വില്‍പനക്കാരനെ കബളിപ്പിച്ചു

ആലപ്പുഴ: കടലാസ് നോട്ടുനല്‍കി കാഴ്ചക്കുറവുള്ള ലോട്ടറി വില്‍പനക്കാരനെ കബളിപ്പിച്ചതായി പരാതി. ആലപ്പുഴ അരൂരിലാണ് കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന കടലാസ് നോട്ടുനല്‍കിയുളള കൊടും ക്രൂരത അരങ്ങേറിയത്. തട്ടിപ്പ് നടത്തിയയാളെ തേടി പൊലീസ് അന്വേഷണം ആരംഭിച്ചു. 

അരൂര്‍ പെട്രോള്‍ പമ്പിന് സമീപത്തുവച്ച് ഇന്നലെയാണ് സംഭവം. അഞ്ചുവര്‍ഷം മുമ്പ് വാഹനാപകടത്തില്‍ വലതുകൈ ഒടിഞ്ഞ് സ്വാധീനം നഷ്ടപ്പെടുകയും കാഴ്ചക്കുറവ് അനുഭവപ്പെടുകയും ചെയ്യുന്ന വേലായുധന്റെ കൈയില്‍ നിന്ന് ബൈക്കിലെത്തിയ ഒരാള്‍ 24 ടിക്കറ്റ് എടുത്തു. ടിക്കറ്റ് വിലയായി 2000 രൂപ പോക്കറ്റില്‍ ഇട്ടുകൊടുത്തു. 

ബാക്കി തുകയും ബൈക്കിലെത്തിയ ആള്‍ തന്നെ എണ്ണിയെടുത്തു. കടംവാങ്ങിയ ലോട്ടറിപ്പണം തിരിച്ചേല്‍പ്പിക്കാന്‍ മൊത്തവിതരണ കടയില്‍ എത്തിയപ്പോഴാണ് വേലായുധന്‍ ഇക്കാര്യം അറിയുന്നത്. ലോട്ടറി വാങ്ങിയാള്‍ പോക്കറ്റില്‍ ഇട്ടത് കുട്ടികള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന കടലാസ് നോട്ട്. ഇതൊന്നും പോരാഞ്ഞ് വേലായുധന്റെ പോക്കറ്റില്‍നിന്ന് അയാള്‍ 1800 രൂപ കവര്‍ന്നതായി പരാതിയില്‍ പറയുന്നു. വാഹനാപകടത്തെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയപ്പോഴാണ് അറുപത്തിയെട്ടുകാരനായ വേലായുധന്‍ ലോട്ടറി വില്‍പന തൊഴിലാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com