കോടിയേരിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ശബരിമലയില്‍ സംവാദത്തിന് തയ്യാര്‍, സമയവും സ്ഥലവും അറിയിച്ചാല്‍ മതിയെന്ന് ശ്രീധരന്‍പിള്ള

ശബരിമല വിഷയത്തില്‍ ആശയസംവാദം നടത്താനുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള
കോടിയേരിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ശബരിമലയില്‍ സംവാദത്തിന് തയ്യാര്‍, സമയവും സ്ഥലവും അറിയിച്ചാല്‍ മതിയെന്ന് ശ്രീധരന്‍പിള്ള

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ആശയസംവാദം നടത്താനുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. സംവാദം എവിടെവേണം, എപ്പോള്‍ വേണമെന്ന് അദ്ദേഹം തീരുമാനിക്കട്ടേയെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ബിജെപി ദേശീയ നേതാക്കളെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായുരുന്നു ശ്രീധരന്‍പിള്ള. 

കമ്മ്യൂണിസ്റ്റുകാര്‍ അമ്പതുകൊല്ലമായി ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചത് ആധികാരിരമായി തെളിയിക്കാന്‍ സാധിക്കും.ആശയപരമായി പറയാനുള്ള കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാണ്. ഏതെങ്കിലും പ്രസ്‌ക്ലബിലും മറ്റോ സ്ഥലം തീരുമാനിക്കട്ടേ,അത് കേട്ടിട്ട് ജനം തീരുനാനിക്കട്ടേ-ശ്രീധരന്‍പിള്ള പറഞ്ഞു. 

ശബരിമല വിഷയത്തില്‍ കേരള ബിജെപി ഒറ്റയ്ക്കല്ല, കാര്യങ്ങള്‍ അമിത് ഷായെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. ഗാന്ധിയന്‍ സമരത്തില്‍ പാര്‍ട്ടിയുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് ദേശീയ നേതൃത്വം ഉറപ്പുനല്‍കിയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

പൊലീസ് രാജിന് എതിരെയുള്ള സമരം തുടരും.എസ്പി യതീഷ് ചന്ദ്രയ്ക്ക് എതിരെ കേന്ദ്ര സര്‍ക്കാരിന്  പരാതി നല്‍കി.കേരളത്തിലെ സംഘപരിവാര്‍ അംഗങ്ങള്‍ക്ക് എതിരെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. സ്റ്റാലിന്റെ റഷ്യയിലും ഹിറ്റ്‌ലറുടെ ജര്‍മനിയിലും ഇത്തരം രാക്ഷസ ഭരണം നടന്നിട്ടില്ല. 

ശബരിമല വിഷയത്തില്‍ ആശയക്കുഴപ്പം വേണ്ട. സമരം വിശ്വാസികള്‍ അനാഥരാകാതിരിക്കാനാണ്. ശബരിമലയെ തകര്‍ക്കാനുള്ള ശ്രമത്തിന് എതിരെയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

നേരത്തെ ശബരിമല സമരത്തില്‍ തെരുവില്‍ ആശയപരമായ സംവാദം നടത്താന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള തയ്യാറാണോയെന്ന് കോടിയേരി ചോദിച്ചിരുന്നു. 

ശബരിമല സമരം കമ്മ്യൂണിസ്റ്റുകാര്‍ക്ക് എതിരായാണെന്നുള്ള ശ്രീധരന്‍പിള്ളയുടെ പ്രസ്താവന പുതിയ വഴിത്തെരിവാണ്. പ്രക്ഷോഭം രാഷ്ട്രീയ സമരമാണെന്ന് ബിജെപി അധ്യക്ഷന്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ശബരിമല കേന്ദ്രീകരിച്ചുകൊണ്ടുള്ള സമരത്തില്‍ നിന്ന് സംഘപരിവാര്‍ പിന്‍മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമലയും പരിസര പ്രദേശവും സമരകേന്ദ്രമാക്കുന്നതില്‍ നിന്ന് സംഘപരിവാര്‍ പിന്‍മാറുന്നതാണ് നല്ലത്. സ്ത്രീ പ്രവേശനത്തിന് എതിരായ സമരമല്ലെങ്കില്‍ പിന്നെന്തിനാണ് ശബരിമല സമരകേന്ദ്രമാക്കി മാറ്റുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് എതിരാണ് സമരമെങ്കില്‍ തെരുവില്‍ ആശയ പ്രചാരണം നടത്താന്‍ തയ്യാറാകണം. ബിജെപിയുടെ ആശയത്തെ എതിര്‍ക്കാന്‍ സിപിഎം തയ്യാറാണ്.ആശയപരമായ സംവാദത്തിന് വേണ്ടി ശ്രീധരന്‍പിള്ളയെ ഞാന്‍ വെല്ലുവിളിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് എതിരെയുള്ള സമരം ഏതെല്ലാം പ്രശ്‌നത്തിന് വേണ്ടിയാണ് ബിജെപി നടത്തുന്നത് എന്ന് വ്യക്തമാക്കിയാല്‍ അതിനെല്ലാം വ്യക്തമായ മറുപടി നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. അതിന് ഭകതരെ ബുദ്ധിമുട്ടിക്കരുത്അദ്ദേഹം പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com