ശബരിമലയില്‍ രണ്ടുദിവസം യുവതികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചു എന്നത് വ്യാജ പ്രചാരണം; ഭക്തരുടെ വികാരത്തിന് എതിരായി തീരുമാനമെടുക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമലമയില്‍ രണ്ടുദിവസം യുവതികളെ പ്രവേശിപ്പിക്കാന്‍ ബോര്‍ഡ് തീരുമാനമെടുത്തെന്ന പ്രചാരണം വ്യാജമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍
ശബരിമലയില്‍ രണ്ടുദിവസം യുവതികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചു എന്നത് വ്യാജ പ്രചാരണം; ഭക്തരുടെ വികാരത്തിന് എതിരായി തീരുമാനമെടുക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമലമയില്‍ രണ്ടുദിവസം യുവതികളെ പ്രവേശിപ്പിക്കാന്‍ ബോര്‍ഡ് തീരുമാനമെടുത്തെന്ന പ്രചാരണം വ്യാജമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ഭക്തരുടെ വികാരത്തിന് വിരുദ്ധമായി ബോര്‍ഡ് തീരുമാനമെടുക്കില്ലെന്നും പത്മകുമാര്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം ശബരിമലയില്‍ സ്ത്രീകള്‍ക്ക് ദര്‍ശനത്തിനായി രണ്ടുദിവസം മാറ്റിവയ്ക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. . ശബരിമലയില്‍ പോകാന്‍ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള നാല് യുവതികളുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സ്‌റ്റേറ്റ് അറ്റോര്‍ണി ജനറലാണ് ഇക്കാര്യം അറിയിച്ചത്.

യുവതീ പ്രവേശനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയോ എന്ന് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ആരാഞ്ഞു. യുവതീ പ്രവേശനത്തിനായി എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും എത്രസമയം വേണ്ടിവരുമെന്നും കോടതി ചോദിച്ചു. യുവതികള്‍ക്ക് പ്രവേശനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. എന്ത് ക്രമീകരണം ഒരുക്കാനാകുമെന്ന് ഒരാഴ്ചയ്ക്കകം അറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com