തിരുവനന്തപുരം : ചെറിയാന് ഫിലിപ്പിന് ഇര്ഹമായ സ്ഥാനമാനങ്ങള്‍ നല്കാന് കഴിഞ്ഞില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. അതൊരു സ്വകാര്യ നൊമ്പരമായി നില്ക്കുന്നു. ഇപ്പോള്‍ അദ്ദേഹം ബന്ധപ്പെട്ടു നില്ക്കുന്നവര്ക്കെങ്കിലും അതിന് സാധിക്കട്ടെയെന്ന് ആന്റണി പറഞ്ഞു. അതുവഴി അദ്ദേഹത്തിന്റെ മനസ്സിലെ സ്വകാര്യനൊമ്പരത്തിന് പരിഹാരമുണ്ടാകട്ടെയെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
ഭാരത് സേവക് സമാജിന്റെ പ്രഥമ എംഎം ജേക്കബ് പുരസ്കാരം ചെറിയാന് ഫിലിപ്പിന് നല്കുന്ന ചടങ്ങിലായിരുന്നു ആന്റണിയുടെ പ്രതികരണം. പൊതുരംഗത്ത് ഒന്നും നേടാന്‍ കഴിയാത്ത നിസ്വാര്‍ത്ഥനും ത്യാഗിയുമായ പൊതുപ്രവര്‍ത്തകനാണ് ചെറിയാന് ഫിലിപ്പെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. മറ്റൊരു വഴി സ്വീകരിച്ചു എന്നതുകൊണ്ട് ചെറിയാന് എന്റെ മനസ്സിലുള്ള സ്ഥാനത്തില്‍ മാറ്റമില്ല. അദ്ദേഹം ഇപ്പോഴും എന്റെ ഭാഗം തന്നെയാണെന്നും ആന്റണി പറഞ്ഞു.
രാഷ്ട്രീയഗുരുവായ ആൻറണിയുടെ സ്ഥാനം തന്റെ വലംനെഞ്ചിലാണ്. കോണ്‍ഗ്രസ് വിട്ടുവന്ന തനിക്ക് അര്‍ഹമായ സ്ഥാനമാനം തന്ന് സംരക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയന് ഇടംനെഞ്ചിലാണ് സ്ഥാനം. രണ്ടുപേരെയും തനിക്ക് ഉപേക്ഷിക്കാനാവില്ലെന്ന് ചെറിയാന് ഫിലിപ്പ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതുകൊണ്ടല്ല താന്‍ കോണ്‍ഗ്രസ് വിട്ടത്. അങ്ങനെ അൽപ്പനല്ല താൻ. കോണ്‍ഗ്രസ് വിട്ടതിന്റെ കാരണം ഇപ്പോള്‍ പറയുന്നില്ല.
കോണ്‍ഗ്രസ് വിട്ട ശേഷവും മാസത്തില്‍ രണ്ടുതവണ ആൻറണിയെ വിളിക്കാറുണ്ട്. അദ്ദേഹം തലസ്ഥാനത്ത് എത്തുമ്പോഴെല്ലാം പോയി കാണാറുണ്ടെന്നും ചെറിയാന് ഫിലിപ്പ് പറഞ്ഞു. കോൺഗ്രസ് വിട്ട ശേഷം ചെറിയാൻ ഫിലിപ്പും എ കെ ആൻറണിയും ആദ്യമായാണ് ഒരു വേദി പങ്കിടുന്നത് . മുൻ കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനും ചടങ്ങിൽ പങ്കെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ