തൃശൂർ: അമിതവേഗത്തിൽ പാഞ്ഞ് വന്ന് മിനിലോറി ഇടിച്ചുണ്ടായ അപകടത്തിൽ അമ്മയും മകളും മരിച്ച കേസിൽ ഡ്രൈവർക്കു തടവും പിഴയും. മൂന്നുവർഷവും മൂന്നുമാസവും തടവും 12,000 രൂപ പിഴയുമാണ് വിധിച്ചത്. ഡ്രൈവർ പാലക്കാട് വടക്കഞ്ചേരി സ്വദേശി എ മോഹൻദാസിനെതിരെയാണ് തൃശൂർ മൂന്നാം അഡീഷണൽ ജില്ലാ ജഡ്ജി ശിക്ഷ വിധിച്ചത്.
പിഴയടച്ചില്ലെങ്കിൽ നാലുമാസം കൂടുതൽ തടവ് അനുഭവിക്കേണ്ടി വരും. പിഴസംഖ്യ മരണപ്പെട്ട സീനയുടെ ഇളയ മകൾ അഞ്ജനയ്ക്കു നല്‍കണമെന്നും വിധിയിൽ പറഞ്ഞിട്ടുണ്ട്. കേച്ചേരി മുസ്ലിം പള്ളിക്കു മുന്പിൽ 2011 ഏപ്രിൽ ഒന്നിനു പുലർച്ച 4.45 നാണ് അപകടമുണ്ടായത്. എരനെല്ലൂർ പാങ്ങിൽ വീട്ടിൽ സുജനേന്ദ്രന്റെ ഭാര്യ സീന (38), മകൾ അപർണ (ഒന്‍പത്) എന്നിവരാണ് മരിച്ചത്.
ഇളയമകൾ അഞ്ജനയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. കേച്ചേരി പറപ്പൂക്കാവ് പൂരം കാണുന്നതിന് സുജനേന്ദ്രനും സീനയും രണ്ടു മക്കളും റോഡരികിലൂടെ നടന്നുപോകുന്പോഴാണ് കുന്നംകുളം ഭാഗത്തുനിന്ന് അമിതവേഗത്തിൽ വന്ന മിനി ലോറി ഇടിച്ചത്. ലോറി ഡ്രൈവർ ഓടിരക്ഷപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ