സിനിമ കാണാന്‍ ക്ഷണിച്ചു, തീയെറ്ററില്‍ എത്തിയ സഹപാഠിയെ ശുചിമുറിയില്‍ വെച്ച് പീഡിപ്പിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ഥിയും സുഹൃത്തും അറസ്റ്റില്‍

മുവാറ്റുപുഴയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി; സിനിമ കാണാന്‍ തീയെറ്ററിലേക്ക് വിളിച്ചുവരുത്തി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ സഹപാഠിയും സുഹൃത്തും അറസ്റ്റില്‍. കോതമംഗലത്താണ് സംഭവമുണ്ടായത്. മുവാറ്റുപുഴയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതികള്‍ക്കെതിരേ പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് നിയമങ്ങള്‍ അനുസരിച്ച് കേസെടുത്തു. അറസ്റ്റിലായവരും പ്രായമാകാത്തവരാണ്. 

സിനിമ കാണാനെന്ന വ്യാജേന കോതമംഗലത്തെ തീയറ്ററില്‍ എത്തിച്ച് ശുചിമുറിയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഇതേ സ്‌കൂളില്‍ പഠിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിക്കൊപ്പമാണ് സിനിമയ്ക്ക് പോയത്. ടിക്കറ്റെടുത്ത ശേഷം ശുചിമുറിയിലേക്ക് പോയ വിദ്യാഥിനിയെ സഹപാഠി പീഡിപ്പിക്കുകയായിരുന്നു. ഈ സമയം വിദ്യാത്ഥിയുടെ സുഹൃത്തും തീയറ്റര്‍ ജീവനക്കാരനുമായ 17 വയസുകാരന്‍ പുറത്ത് കാവല്‍ നിന്നു. സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഇതോടെ സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ വഴി മൂവാറ്റുപുഴ പൊലീസിന് പരാതി നല്‍കി.

തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സഹപാഠിയും സുഹൃത്തും അറസ്റ്റിലായത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ സഹായം ചെയ്തതിനാണ് സുഹൃത്തിനെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ജോലിക്ക് വെച്ചതിന് തീയെറ്റര്‍ ഉടമയ്‌ക്കെതിരേയും പൊലീസ് കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com