ന്യൂനമർദം തീരത്തേക്കടുക്കുന്നു: തോപ്പുംപടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ 150 ബോട്ടുകളെക്കുറിച്ച് ഇതുവരെ വിവരമില്ല

ന്യൂനമർദം തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഇവരുമായി ബന്ധപ്പെടാൻ കഴിയാത്തത് ആശങ്ക സൃഷ്ടിക്കുകയാണ്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: തോപ്പുംപടി ഹാർബറിൽനിന്നു മത്സ്യബന്ധത്തിനു പോയ 150 ബോട്ടുകളെക്കുറിച്ച് യാതൊരു വിവരവുമില്ല. ന്യൂനമർദം തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഇവരുമായി ബന്ധപ്പെടാൻ കഴിയാത്തത് ആശങ്ക സൃഷ്ടിക്കുകയാണ്. 

ഇവർ ലക്ഷദ്വീപ് മുതൽ ഗുജറാത്ത് വരെയുള്ള തീരങ്ങളിലാണ് മത്സ്യബന്ധനം നടത്തുന്നതെന്നാണു സൂചന. ഈ മേഖലയിലൂടെയാണ് ന്യൂനമർദം രൂപപ്പെടുകയും കടന്നുപോകുകയും ചെയ്യുന്നതും. അതേസമയം കൊച്ചിയിൽ നിന്നു പോയ 600 ബോട്ടുകളിൽ 300 ബോട്ടുകളാണ് ഇതുവരെ മടങ്ങിയെത്തിയിട്ടുള്ളത്. നീണ്ടകരയിൽ നിന്നുപോയ നൂറോളം ബോട്ടുകൾ തിരിച്ചെത്തിയിട്ടുമില്ല. എന്നാൽ ഇവയുമായി ബന്ധം പുലർത്താൻ കഴിയുന്നുണ്ട്.

പത്തു ദിവസം മുൻപു വരെ മത്സ്യബന്ധനത്തിനുപോയ ബോട്ടുകളാണ് ഇനിയും തിരിച്ചെത്താനുള്ളത്. കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നതിന് മുൻപ് പോയതിനാൽ ഇവർക്ക് കാലാവസ്ഥാ, ന്യൂനമർദ മുന്നറിയിപ്പുകൾ ലഭിച്ചിട്ടുണ്ടായിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com