'ആര്‍ത്തവകാലത്തെ രക്തസ്രാവത്തെ വലിച്ചെടുത്ത് ഒരു തുള്ളിയും താഴെപ്പോകാതെ ഭദ്രമായി സംസ്‌ക്കരിക്കാന്‍ സ്ത്രീകള്‍ക്കറിയാം'

'സ്ത്രീകള്‍ സ്വയം ആര്‍ത്തവം അശുദ്ധിയാണെന്ന് വലിയ വായിലേ നിലവിളിച്ചു കൊണ്ടിരിയ്ക്കുന്നത്. അടിമകള്‍ അടിമത്തത്തില്‍ അഭിമാനിക്കുന്നതുപോലെ' 
'ആര്‍ത്തവകാലത്തെ രക്തസ്രാവത്തെ വലിച്ചെടുത്ത് ഒരു തുള്ളിയും താഴെപ്പോകാതെ ഭദ്രമായി സംസ്‌ക്കരിക്കാന്‍ സ്ത്രീകള്‍ക്കറിയാം'

ബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. ആര്‍ത്തവ സമയത്തെ സ്ത്രീ പ്രവേശനം വരെ ചര്‍ച്ചയാവുകയാണ്. ഇപ്പോള്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സാഹിത്യകാരി സാറാ ജോസഫ്. ആര്‍ത്തവം അശുദ്ധമാണെന്ന സങ്കല്‍പ്പത്തെ മറികടക്കാന്‍ അയ്യപ്പന്‍ തുണക്കണം എന്നാണ് തന്റെ ഫേയ്‌സ്ബുക് പോസ്റ്റിലൂടെ സാറാ ജോസഫ് പറയുന്നത്. 

ആര്‍ത്തവം പ്രത്യുല്‍പ്പാദനത്തിനു വേണ്ടിയുള്ള നൈസര്‍ഗിക പ്രക്രിയയാണ്.അത് സ്ത്രീയുടെ മാത്രം ശരീരത്തിനകത്ത് സംഭവിക്കുന്നതാണെന്നും അവര്‍ വ്യക്തമാക്കി. മലം, മൂത്രം, കഫം, തുടങ്ങിയ വസ്തുക്കളും വഹിച്ചാണ് മനുഷ്യര്‍ ആണും പെണ്ണും ജീവിതകാലം മുഴുവന്‍ സഞ്ചരിക്കുന്നത്. അമ്പലത്തില്‍ പോകുമ്പോള്‍ അതൊന്നും വീട്ടില്‍ വെച്ചിട്ടല്ല പോകുന്നതെന്നും സാറാ ജോസഫ് കൂട്ടിച്ചേര്‍ത്തു. ആര്‍ത്തവകാലത്തെ രക്തസ്രാവത്തെ ഒരു തുള്ളിപോലും താഴെപ്പോകാതെ ഭദ്രമായി സംസ്‌കരിക്കാന്‍ സ്ത്രീകള്‍ക്ക് അറിയാമെന്നും അവര്‍ തന്റെ പോസ്റ്റിലൂടെ പറഞ്ഞു. എന്നാല്‍ സ്ത്രീകള്‍ അശുദ്ധയാണെന്ന് സ്ത്രീകള്‍ തന്നെ വിളിച്ചുപറയുന്നത് അടിമത്വത്തില്‍ അഭിമാനിക്കുന്നതുപോലെയാണെന്നും സാറാ ജോസഫ് കൂട്ടിച്ചേര്‍ത്തു. 

സാറാ ജോസഫിന്റെ ഫേയ്‌സ്ബുക് പോസ്റ്റ്

ആര്‍ത്തവം അശുദ്ധമാണെന്ന സങ്കല്‍പ്പത്തെ മറികടക്കാന്‍ അയ്യപ്പന്‍ തുണക്കണം.
എല്ലാ സ്ത്രീ പുരുഷന്മാരും മറ്റു ലിംഗവിഭാഗക്കാരും ആര്‍ത്തവമുള്ള സ്ത്രീയില്‍ നിന്ന് ജനിച്ചു. ഗര്‍ഭപാത്രത്തിലെ രക്തത്തിലും ജലത്തിലും പത്തു മാസം കിടന്നു. അവിടെക്കിടന്നു കൊണ്ട് അമ്മയെ ചവിട്ടി .അമ്മയുടെ യോനി പിളര്‍ന്നു പുറത്തേക്ക് കുതിച്ചു.ദേഹം മുഴുവന്‍ രക്തവും ഗര്‍ഭ ജലവും കൊണ്ട് പൊതിഞ്ഞ വഴുവഴുക്കുന്നൊരു ശിശുവായി പുറത്തുവന്നു. വന്നയുടനെ അമ്മയുടെ മുലക്കണ്ണ് തിരഞ്ഞു. ആവോളം അമ്മയെ കുടിച്ചു ശക്തിയാര്‍ജ്ജിച്ചു.
ആശുപത്രികളില്‍ ഇപ്പോള്‍ നവജാത ശിശുവിനെ കുളിപ്പിക്കുകയില്ല. അതിനെപ്പൊതിഞ്ഞിരിക്കുന്ന വഴുവഴുപ്പ്, ഉടന്‍ തന്നെ കഴുകിക്കളയരുതെന്നും അതൊരു സുരക്ഷാ കവചമാണെന്നും മെഡിക്കല്‍ സയന്‍സ് .പ്രസവിച്ച ഉടനെ കുഞ്ഞിനെ തുടച്ചു വൃത്തിയാക്കാനേ പാടുള്ളൂ എന്ന് ആശുപത്രികള്‍.
അമ്മയുടെ ഗര്‍ഭപാത്രം എത്ര കരുതലോടെയാണു് ഒരു പ്രിയ ജീവനെ ഭൂമിയിലേക്ക് കൊണ്ടുവരുന്നത്! അണ്ഡോല്പാദനം നടക്കുന്നില്ലെങ്കില്‍ ഗര്‍ഭധാരണവുമില്ല.
ആര്‍ത്തവം പ്രത്യുല്‍പ്പാദനത്തിനു വേണ്ടിയുള്ള നൈസര്‍ഗിക പ്രക്രിയയാണ്.അത് സ്ത്രീയുടെ മാത്രം ശരീരത്തിനകത്ത് സംഭവിക്കുന്നു.
മലം, മൂത്രം, കഫം, തുടങ്ങിയ വസ്തുക്കളും വഹിച്ചാണ് മനുഷ്യര്‍ ആണും പെണ്ണും ജീവിതകാലം മുഴുവന്‍ സഞ്ചരിക്കുന്ന ത്. അമ്പലത്തില്‍ പോകുമ്പോള്‍ അതൊന്നും വീട്ടില്‍ വെച്ചിട്ടല്ല പോകുന്നത്.
ആര്‍ത്തവകാലത്തെ രക്തസ്രാവത്തെ വലിച്ചെടുത്ത് ഒരു തുള്ളിയും താഴെപ്പോ കാതെ ഭദ്രമായി സംസ്‌ക്കരിക്കാന്‍ സ്ത്രീകള്‍ക്കറിയാം. അവള്‍ ഏറ്റവും വൃത്തിയോടെയിരിക്കുന്ന ദിവസങ്ങളാണത്.വീട്ടിലെ വൃത്തികേടുകള്‍ മുഴുവന്‍ നീക്കം ചെയ്യുന്നവള്‍ അവളാണ്. എച്ചില്‍പാത്രങ്ങള്‍ കഴുകുന്നതും മുഷിഞ്ഞ തുണി കഴുകി വൃത്തിയാക്കുന്നതും തറ തുടയ്ക്കുന്നതും ടോയ് ലെറ്റ് കഴുകുന്നതും മുറ്റമടിയ്ക്കുന്നതും കുഞ്ഞിന്റെ അപ്പി കോരുന്നതും അതിനെ കുളിപ്പിക്കുന്നതും അവ ളാ ണ്. നിങ്ങള്‍ വൃത്തിയാസ്വദിക്കുന്നതിന് കാരണം സ്ത്രീയുടെ അദ്ധ്വാനമാണ്.
വൃത്തിയുടെ ഈ കുത്തക ക്കാരിക്ക് അശുദ്ധിയെപ്പറ്റിയുള്ള അറിവു ഒരാണിന്നും അവകാശപ്പെടാനാവില്ല.
ഒന്നേയുള്ളൂ സങ്കടം:
സ്ത്രീകള്‍ സ്വയം ആര്‍ത്തവം അശുദ്ധിയാണെന്ന് വലിയ വായിലേ നിലവിളിച്ചു കൊണ്ടിരിയ്ക്കുന്നത്. അടിമകള്‍ അടിമത്തത്തില്‍ അഭിമാനിക്കുന്നതുപോലെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com