പെങ്ങളുടെ കല്യാണമായി , അഭിമന്യുവില്ല, കേരളമൊന്നടങ്കം വട്ടവടയിലേക്ക് വരണം

അടുത്ത മാസം 11 ന് കൊട്ടക്കമ്പൂരില്‍ വച്ചാണ് അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെയും കോവിലൂര്‍ സ്വദേശിയായ മധുസൂദന്റെയും കല്യാണം.  അഭിമന്യുവിന്റെ വാക്കു പാലിക്കാന്‍ മഹാരാജാസ്‌കോളെജിലെ അധ്യാപകരെയും കൂട്ടുകാര
പെങ്ങളുടെ കല്യാണമായി , അഭിമന്യുവില്ല, കേരളമൊന്നടങ്കം വട്ടവടയിലേക്ക് വരണം

മൂന്നാര്‍: പെങ്ങളുടെ വിവാഹമെന്ന അഭിമന്യുവിന്റെ ആ സ്വപ്‌നത്തിലേക്ക് ഇനിയുള്ളത് ഒരു മാസമാണ്. ' പെങ്ങടെ കല്യാണം വരുന്നുണ്ട്, എല്ലാവരെയും വട്ടവടയിലേക്ക് കൊണ്ടുപോകുമെന്ന' മകന്റെ വാക്കുപാലിക്കാന്‍ കേരളത്തെയൊന്നാകെ ചടങ്ങിലേക്ക് ക്ഷണിക്കുകയാണ് അച്ഛന്‍ മനോഹരനും അമ്മ ഭൂപതിയും. 

 അടുത്ത മാസം 11 ന് കൊട്ടക്കമ്പൂരില്‍ വച്ചാണ് അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെയും കോവിലൂര്‍ സ്വദേശിയായ മധുസൂദന്റെയും കല്യാണം.
 അഭിമന്യുവിന്റെ വാക്കു പാലിക്കാന്‍ മഹാരാജാസ്‌കോളെജിലെ അധ്യാപകരെയും കൂട്ടുകാരെയും , വീട്ടിലെത്തിയവരെയും എല്ലാം വിളിക്കുമെന്നും അവര്‍ അറിയിച്ചു.

 അഭിമന്യുവിന്റെ അച്ഛന്‍ മനോഹരന്റെ ബന്ധുവാണ് കൗസല്യയുടെ വരന്‍.തമിഴ് ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകളാവും ഉണ്ടാവുക. . ഓഗസ്റ്റില്‍ നടക്കേണ്ട വിവാഹം അഭിമന്യുവിന്റെ മരണത്തെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു. ജൂലൈ  രണ്ടിനാണ് മഹാരാജാസ് കോളെജിലെ ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com