ശബരിമല യുവതി പ്രവേശന വിധിയില്‍ സുപ്രീംകോടതിയെയും സ്ത്രീകളെയും അധിക്ഷേപിച്ച നടനും ബിജെപി നേതാവുമായ കൊല്ലം തുളസിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. ശബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറി ഒരുഭാഗം ഡല്‍ഹിയിലേക്കും മറ്റൊന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും അയച്ചു കൊടുക്കണം എന്നായിരുന്നു തുളസിയുടെ പരാമര്‍ശം.
'എന്നിട്ടാ ചോര ഈ ഊളന്‍ കുടിക്കുമായിരിക്കുമെന്ന്' എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.
ദൈവത്തെയും മതത്തേയും പറ്റി പറയുമ്പോള്‍ ആളുകള്‍ക്ക് ഉള്ളിലുള്ള മുഴുവന്‍ വൃത്തികേടുകളും പുറത്തുവരും. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്ക് പ്രേരിക്കുന്ന ഇയാളെ ജയിലലടച്ചുകൂടെയെന്ന് അനിതാ നായര്‍ പറയുന്നു.
കൊല്ലം തുളസിയല്ല, ഇയാള്‍ കൊല്ലും തുളസിയാണ് എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം.
ചവറയില്‍ നടന്ന ശബരിമല വിശ്വാസ സംരക്ഷണ ജാഥയില്‍ സംസാരിക്കുകയായിരുന്നു തുളസി.യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ ശുംഭന്‍മാരാണെന്നും തുളസി പറഞ്ഞിരുന്നു. പരിപാടിയുടെ ആമുഖ പ്രഭാഷണം നടത്തുന്നതിനിടെയാണ് അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. ശ്രീധരന്‍പിളളയായിരുന്നു ജാഥയുടെ ക്യാപ്റ്റന്‍. ബി.ജെ.പി മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു കൊല്ലം തുളസിയുടെ കൊലവെറി പ്രസംഗം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ