കൈകാണിച്ചിട്ടും വാഹനങ്ങള്‍ നിര്‍ത്തിയില്ല, നടന്ന് തളര്‍ന്ന് ആശുപത്രിയിലേക്ക്; കാസര്‍കോഡ് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം 

ശ്വാസതടസ്സം അനുഭവപ്പെട്ട മകളെയുമെടുത്ത് ആശുപത്രിയിലേക്ക് പോകുന്നതിനിടെ കൈകാണിച്ച വാഹനങ്ങള്‍ നിര്‍ത്താതിരുന്നതിനെ തുടര്‍ന്ന് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം
കൈകാണിച്ചിട്ടും വാഹനങ്ങള്‍ നിര്‍ത്തിയില്ല, നടന്ന് തളര്‍ന്ന് ആശുപത്രിയിലേക്ക്; കാസര്‍കോഡ് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം 

കാസര്‍കോഡ്: ശ്വാസതടസ്സം അനുഭവപ്പെട്ട മകളെയുമെടുത്ത് ആശുപത്രിയിലേക്ക് പോകുന്നതിനിടെ കൈകാണിച്ച വാഹനങ്ങള്‍ നിര്‍ത്താതിരുന്നതിനെ തുടര്‍ന്ന് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം. വാഹനങ്ങള്‍ നിര്‍ത്താതിരുന്നതിനെ തുടര്‍ന്ന് നടന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടിക്ക് മരണം സംഭവിക്കുകയായിരുന്നു. 

കുമ്പള കുണ്ടങ്കാരടുക്ക ഗവ. വെല്‍ഫെയര്‍ സ്‌കൂളിനടുത്ത് ടെന്റ് കെട്ടി താമസിക്കുന്ന കര്‍ണാടക സ്വദേശികളായ മാറപ്പ-ജയലക്ഷ്മി ദമ്പതിമാരുടെ മകള്‍ സുപ്രീത (ഏഴ്) യാണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. കുട്ടിക്ക് ശ്വാസതടസ്സവുമായി ബന്ധപ്പെട്ട രോഗം നേരത്തേയുണ്ടായിരുന്നു.

വെള്ളിയാഴ്ച രാത്രി അസുഖം കൂടുതലായതിനെത്തുടര്‍ന്ന് ആസ്പത്രിയില്‍ പോകാനായി മാറപ്പ റോഡിലിറങ്ങി. അതുവഴിവന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും കൈകാണിച്ചുവെങ്കിലും ആരും നിര്‍ത്തിയില്ല. തുടര്‍ന്ന് കുമ്പള സഹകരണാസ്പത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവികമരണത്തിന് കേസെടുത്തതായി കുമ്പള ഇന്‍സ്‌പെക്ടര്‍ കെ.പ്രേംസദന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com