പ്രിയപ്പെട്ടവരെ Like അല്ല ആവശ്യം, താങ്കളുടെ സഹായമാണ്; കുറിപ്പ് വൈറല്‍

0 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ള സ്ത്രീകളെ, ദൈവത്തിന്റെ ബ്രഹ്മചര്യം നശിപ്പിക്കാന്‍ ശ്രമിക്കുന്ന കാമഭ്രാന്തികളായി ചിത്രീകരിക്കുന്നത് ഗുരുതരമായ ദൈവനിന്ദയും സ്ത്രീത്വത്തെ അപമാനിക്കലുമാണ്‌ 
പ്രിയപ്പെട്ടവരെ Like അല്ല ആവശ്യം, താങ്കളുടെ സഹായമാണ്; കുറിപ്പ് വൈറല്‍

കൊച്ചി: ശബരിമലയില്‍ പ്രവേശിക്കാനുള്ള അവകാശത്തെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞ സ്ത്രീ എഴുത്തുകാര്‍ക്കും ആക്റ്റിവിസ്റ്റുകള്‍ക്കും ഒളിഞ്ഞും തെളിഞ്ഞും വധഭീഷണിയും ബലാല്‍സംഗഭീഷണിയും ലഭിക്കുന്നതായി എഴുത്തുകാരി ലക്ഷ്മി രാജീവ്. വിധിക്ക് പിന്നാലെ  മത മൗലികവാദികളും ജാതിവാദികളും യാഥാസ്ഥിതികരും ചേര്‍ന്ന് മതത്തെ സംരക്ഷിക്കാന്‍ എന്ന പേരില്‍ വിഷലിപ്തമായ ആക്രമണവും തുടരുകയാണ്. കോടതി വിധിക്ക് അനുകൂലമായി പറയുന്ന സ്ത്രീകളുടെ കുട്ടികളെപ്പോലും ഒഴിവാക്കില്ലെന്ന കടുത്ത മുന്നറിയിപ്പുകളും ഉയരുന്നുണ്ട്. അത്തരം സ്ത്രീകള്‍ക്ക് നേരെ കൂലിക്ക് ആളെവച്ചുണ്ടാക്കുന്ന ട്രോളുകളിലൂടെ അശ്ലീലമായ രീതിയിലുള്ള ആക്രമണങ്ങള്‍ ഫെയ്‌സ്ബുക്ക് പോലെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം നടക്കുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് നല്‍കാനുള്ള നിവേദനത്തിന് പിന്തുണ തേടിയുള്ള ലക്ഷ്മിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

തുലാമാസം ഒന്നാംതീയതി നട തുറക്കുമ്പോള്‍ സുപ്രീംകോടതി വിധി അനുസരിച്ച് ശബരിമലയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തുന്ന എല്ലാ സ്ത്രീകളുടെയും സുരക്ഷ ഉറപ്പ് വരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. സുപ്രീം കോടതി ഉത്തരവിനെ പരസ്യമായി വെല്ലുവിളിക്കുകയും സ്ത്രീകളായഭക്തര്‍ക്കെതിരെ ആക്രമണഭീഷണി മുഴക്കുകയും ചെയ്ത എലാവരുടെയും പേരില്‍ കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


പോസ്റ്റിന്റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,

ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് നീക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയെ തുടര്‍ന്ന് മത മൗലികവാദികളും ജാതിവാദികളും യാഥാസ്ഥിതികരും ചേര്‍ന്ന് മതത്തെ സംരക്ഷിക്കാന്‍ എന്ന പേരില്‍ വിഷലിപ്തമായ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. കോടതി ഉത്തരവ് നിലനില്‍ക്കുന്നിടത്തോളം എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ തീര്‍ത്ഥാടനത്തിന് പോകാനും പ്രാര്‍ത്ഥിക്കാനും അവകാശമുണ്ട്.

സുപ്രീം കോടതി വിധിയ്‌ക്കെതിരെ ഏതാനും വ്യക്തികളും സംഘടനകളും തെരുവില്‍ പ്രകടനങ്ങള്‍ നടത്തുകയും ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കെതിരെ അക്രമാസക്തമായ ഭീഷണി മുഴക്കുകയും ചെയ്യുന്നു.പ്രത്യേകിച്ച് ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കെതിരെ അക്രമം ഇളക്കിവിടാന്‍ രാഹുല്‍ ഈശ്വര്‍ എന്നയാള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും ടി.വി ചാനലുകളിലൂടെയും തീവ്രശ്രമം നടത്തുകയാണ്. രാജ്യത്തെ പരമോന്നതകോടതിയെ വെല്ലുവിളിക്കാന്‍ അയാള്‍ പരസ്യമായി ആഹ്വാനം ചെയ്യുന്നു. സ്ത്രീവിരുദ്ധവും ലൈംഗികതയുടെ പേരില്‍ സ്ത്രീകളെ തരംതാഴ്ത്തുന്നതരത്തിലുള്ളതുമായ പരാമര്‍ശങ്ങള്‍ നിറഞ്ഞതാണ് അയാളുടെ പ്രസംഗങ്ങള്‍. അക്രമാസക്തമായ പ്രതിഷേധങ്ങള്‍ പ്രതീക്ഷിക്കാമെന്ന് രാഹുല്‍ ഈശ്വര്‍ പ്രകടമാണ് നിരന്തരമായും പറയുന്നുണ്ട്. ശബരിമലയില്‍ പോകാന്‍ ധൈര്യം കാണിക്കുന്ന സ്ത്രീകളെ പുലിയോ പുരുഷനോ പിടിക്കുമെന്ന മുന്‍ ദേവസ്വം ബോഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ പ്രഖ്യാപനം സ്ത്രീകള്‍ക്കെതിരെ ആക്രമണത്തിനുള്ള പരസ്യമായ ആഹ്വാനമല്ലാതെ മറ്റൊന്നുമല്ല. ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ വലിച്ചുകീറണമെന്ന് നടനും രാഷ്ട്രീയക്കാരനുമായ കൊല്ലം തുളസി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനാ കത്തിക്കണമെന്ന് മറ്റൊരു രാഷ്ട്രീയക്കാരനായ മുരളീധരനുണ്ണിത്താന്‍ ആഹ്വാനം ചെയ്തു.

എല്ലാ സ്ത്രീകള്ക്കും ശബരിമലയില്‍ പ്രവേശിക്കാനുള്ള അവകാശത്തെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞ സ്ത്രീ എഴുത്തുകാര്‍ക്കും ആക്റ്റിവിസ്റ്റുകള്‍ക്കും ഒളിഞ്ഞും തെളിഞ്ഞും വധഭീഷണിയും ബലാല്‍സംഗഭീഷണിയും ലഭിക്കുന്നു. അവരുടെ കുട്ടികളെപ്പോലും ഒഴിവാക്കില്ലെന്ന കടുത്ത മുന്നറിയിപ്പുകളും ഉയരുന്നുണ്ട്. അത്തരം സ്ത്രീകള്‍ക്ക് നേരെ കൂലിക്ക് ആളെവച്ചുണ്ടാക്കുന്ന ട്രോളുകളിലൂടെ അശ്ലീലമായ രീതിയിലുള്ള ആക്രമണങ്ങള്‍ ഫെയ്‌സ്ബുക്ക് പോലെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം നടക്കുന്നു. മൊത്തത്തില്‍, മുമ്പൊരു കാലത്തുമുണ്ടായിട്ടില്ലാത്ത തരത്തില്‍, സ്ത്രീകളിലും ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ അനുകൂലിക്കുന്ന ഏതൊരാളിലും മാനസികമായ ഭീതിയുണ്ടാക്കാനും ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള സംഘടിതമായ ശ്രമം നടക്കുന്നു. 10 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ള സ്ത്രീകളെ, ദൈവത്തിന്റെ ബ്രഹ്മചര്യം നശിപ്പിക്കാന്‍ ശ്രമിക്കുന്ന കാമഭ്രാന്തികളായി ചിത്രീകരിക്കുന്നത് ഗുരുതരമായ ദൈവനിന്ദയും സ്ത്രീത്വത്തെ അപമാനിക്കലുമാണ്.

അന്ധവിശ്വാസികളുടെ എതിര്‍പ്പിനെ വകവയ്ക്കാതെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കേണ്ടത് ആവശ്യമാണ്. അല്ലെങ്കില്‍ എല്ലാ മതങ്ങളിലെയും പിന്തിരിപ്പന്‍ ശക്തികള്‍ക്ക് കോടതികളെ ധിക്കരിക്കാനും ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കാനും അത് ധൈര്യം നല്‍കും. നിയമവാഴ്ച തകരാറിലാക്കുന്ന അത്തരമൊരു സാഹചര്യം ക്രമേണ നമ്മുടെ രാജ്യത്തിന്റെ മതേതര ജനാധിപത്യഘടനയ്ക്ക് പരിഹരിക്കാനാവാത്ത പരിക്കുണ്ടാക്കും. ഇന്ത്യയുടെ ദേശീയഭദ്രതയാണ് ഇവിടെ വെല്ലുവിളി നേരിടുന്നത്.

തുലാമാസം ഒന്നാംതീയതി നട തുറക്കുമ്പോള്‍ സുപ്രീംകോടതി വിധി അനുസരിച്ച് ശബരിമലയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തുന്ന എല്ലാ സ്ത്രീകളുടെയും സുരക്ഷ ഉറപ്പ് വരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. സുപ്രീം കോടതി ഉത്തരവിനെ പരസ്യമായി വെല്ലുവിളിക്കുകയും സ്ത്രീകളായഭക്തര്‍ക്കെതിരെ ആക്രമണഭീഷണി മുഴക്കുകയും ചെയ്ത എലാവരുടെയും പേരില്‍ കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സ്ത്രീകളായ ഭക്തര്‍ക്ക് വേണ്ടി ഒരുക്കുന്ന സൗകര്യങ്ങളുടെ വിശദ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിക്കുകയാണെങ്കില്‍ ഭയം കൂടാതെ ശബരിമലയില്‍ പ്രാര്‍ത്ഥനയ്ക്ക് ഏതാണ് അത് സഹായകമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com