അബുദാബി: പ്രളയദുരിതാശ്വാസ സഹായം അഭ്യാർത്ഥിച്ചുള്ള സംസ്ഥാന മന്ത്രിമാരുടെ വിദേശയാത്രക്കും തടസ്സം സൃഷ്ടിച്ച കേന്ദ്രസർക്കാരിന് എതിരെ ദുബായിയിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ നയം വിദേശസഹായം ഇല്ലാതാക്കിയെന്ന് അദ്ദേഹം പറഞ്ഞു. അബുദാബിയിൽ വ്യാവസായികളുമായുള്ള ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നവകേരള സൃഷ്ടിക്ക് പ്രവാസികളുടെ സഹായം ആവശ്യമാണ്. ഒരു മാസത്തെ ശമ്പളം ഘട്ടംഘട്ടമായി നൽകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ ധനസഹായം വേണ്ടെന്ന് നിലപാടെടുത്ത കേന്ദ്രം, മന്ത്രിമാരെ വിദേശത്തയച്ച് ധനസഹായം ശേഖരിക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്കും വിലക്ക് കൽപ്പിച്ചിരുന്നു. മുഖ്യമന്ത്രിക്ക് മാത്രമാണ് ഉപാധികളോടെ ധനസഹായ സമാഹരണം നടത്താൻ കേന്ദ്രം യാത്രാനുമതി നൽകിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ