തിരൂരില്‍ ഗര്‍ഭിണിയെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിച്ചു, ബൈക്കില്‍ നിന്ന് പിടിച്ചിറക്കി ആക്രമിച്ചതായി പരാതി 

തിരൂരില്‍ ഗര്‍ഭിണിയെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിച്ചതായി പരാതി
തിരൂരില്‍ ഗര്‍ഭിണിയെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിച്ചു, ബൈക്കില്‍ നിന്ന് പിടിച്ചിറക്കി ആക്രമിച്ചതായി പരാതി 

മലപ്പുറം: തിരൂരില്‍ ഗര്‍ഭിണിയെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിച്ചതായി പരാതി. പരിക്കേറ്റ നിഷയെയും ഭര്‍ത്താവ് രാജേഷിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ നിന്ന് പിടിച്ചിറക്കിയാണ് ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.

ഇതിനിടെ താനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസിനെ  ആക്രമിച്ചു.  താനൂര്‍ പൊലീസ് സ്‌റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു നിര്‍ത്തിയവരെ പൊലീസ് സംരക്ഷിക്കാനെത്തിയപ്പോള്‍ വാക്കേറ്റമുണ്ടാവുകയും കല്ലേറ് നടത്തുകയുമായിരുന്നു. ഷൈജു, റാഷിദ് എന്നിവര്‍ക്ക് തലയ്ക്ക് സാരമായി പരിക്കേറ്റതിനേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അതേസമയം സംസ്ഥാനത്ത് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപക ആക്രമണമാണ് ഉണ്ടായത്. കല്ലേറും അക്രമവും തുടരുന്ന സാഹചര്യത്തില്‍ സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തി വയ്ക്കുകയാണെന്ന്മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.

കുന്ദമംഗലം, ചേര്‍ത്തല, ചമ്രവട്ടം,തിരുവനന്തപുരം എന്നിങ്ങനെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 32 കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെയാണ് ഇന്ന് മാത്രം ആക്രമണം ഉണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com