അഞ്ചാം ക്ലാസുകാരന് നിരന്തരം പീഡനം; അമ്മയ്ക്കും സു​ഹൃത്തായ ഡോക്ടർക്കുമെതിരെ കേസ്

അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ നിരന്തരം മർദിച്ചതിന് അമ്മയ്ക്കും ഒപ്പം താമസിക്കുന്ന സുഹ‌ൃത്തായ ഡോക്ടർക്കുമെതിരെ കെസെടുത്തു
അഞ്ചാം ക്ലാസുകാരന് നിരന്തരം പീഡനം; അമ്മയ്ക്കും സു​ഹൃത്തായ ഡോക്ടർക്കുമെതിരെ കേസ്

കാക്കനാട്: അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ നിരന്തരം മർദിച്ചതിന് അമ്മയ്ക്കും ഒപ്പം താമസിക്കുന്ന സുഹ‌ൃത്തായ ഡോക്ടർക്കുമെതിരെ കെസെടുത്തു. അമ്മയുടെയും ഡോക്ടറുടെയും മർദനം സഹിക്കാനാകാതെ അഞ്ചാം ക്ലാസുകാരൻ വീട്ടിൽ നിന്ന് ഇറങ്ങിയോടി അയൽ വീട്ടിൽ അഭയം തേടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവം പുറത്തറിഞ്ഞതോടെ കുട്ടിയുടെ അമ്മയും കൂടെ താമസിക്കുന്ന ഡോക്ടറും സ്ഥലംവിട്ടു. കാക്കനാട് പടമു​ഗൾ പാലച്ചുവഡ് റോഡിൽ സൂര്യ ന​ഗറിലെ വീട്ടിലാണ് സംഭവം. 

ഞായറാഴ്ച രാത്രി വീട്ടിൽ നിന്ന് ഇറങ്ങിയോടിയ കുട്ടി തൊട്ടടുത്ത വീട്ടിൽ കയറി. വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് മാസങ്ങളായി തന്നെ ന​ഗ്നനാക്കി തല്ലുന്നതടക്കമുള്ള പീഡന വിവരം കുട്ടി ധരിപ്പിച്ചത്. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകരാണ് പൊലീസിനെ അറിയിച്ചത്. 

കുട്ടിയുടെ അമ്മയും എറണാകുളം ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാ​ഗം മെഡിക്കൽ ഓഫീസറായ ഡോ. ആദർശും മർദിച്ചതായാണ് കുട്ടിയുടെ പരാതി. ഈ ഡോക്ടർ തന്റെ മൂന്നാമച്ഛനാണെന്നും കുട്ടി പറയുന്നു. തൃക്കാക്കര പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു. പോക്സോ, ജുവനൈൽ ആക്ട് എന്നിവ പ്രകാരം കുട്ടിയുടെ അമ്മയ്ക്കും ഡോക്ടർക്കുമെതിരെ പൊലീസ് കേസെടുത്തു. 

മർദനത്തിൽ അസഹനീയ വേദനയെടുത്ത് കരഞ്ഞ കുട്ടിയുടെ വായിൽ തുണി തിരുകിക്കയറ്റിയിരുന്നു. കവിളിലും ശരീര ഭാ​ഗങ്ങളിലും മർദനമേറ്റതിന്റേയും ചട്ടുകം പഴുപ്പിച്ച് വച്ചതിന്റെയും പാടുകളുണ്ട്. എെഎംഎയിലെ നീന്തൽക്കുളത്തിൽ വച്ച് കുട്ടിയെ ന​ഗ്നനാക്കി ജനനേന്ദിയത്തിൽ കൈകൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തതായും കുട്ടി പറയുന്നു. കൈകൊണ്ട് അടിച്ചും മാന്തിയും ഡോക്ടറും അമ്മയും നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും കുട്ടി വ്യക്തമാക്കി.

ഒരു വർഷം മുൻപാണ് കുട്ടിയുടെ അമ്മയും ഡോക്ടറും ഒരുമിച്ച് താമസം തുടങ്ങിയത്. മുൻപ് രണ്ട് വിവാഹം കഴിച്ച കുട്ടിയുടെ അമ്മ രണ്ടാമത്തെ വിവാഹമോചന കേസ് നടക്കുമ്പോഴാണ് ഡോക്ടറുമായി അടുത്തത്. ഡോക്ടർ ആദ്യ ഭാര്യയെ ഉപേക്ഷിച്ചാണ് സ്ത്രീയേയും കുട്ടിയേയും കൂടെ താമസിപ്പിച്ചത്. മരടിലെ കാർ ഡീലർ ഷോപ്പിലെ ഉദ്യോ​ഗസ്ഥയായ കുട്ടിയുടെ അമ്മ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് ഡോക്ടറുമായി അടുത്തത്. 

കുട്ടിയെ സ്വീകരിക്കാൻ ഇരുവരും തയ്യാറായില്ല. ഇതോടെ കുട്ടിയുടെ സംരക്ഷണം പൊലീസ് ചൈൽഡ് ലൈന് കൈമാറി. ഇവർ താമസിച്ചിരുന്ന വീട്ടിൽ പൊലീസ് എത്തിയെങ്കിലും വീട് പൂട്ടിക്കിടന്നതിനാൽ അകത്ത് കയറാൻ കഴിഞ്ഞില്ല. തൃക്കാക്കര എസ്എെ കെകെ ഷെബാബിന്റെ നേതൃത്വത്തിൽ പൊലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com