കെഎസ്ആര്‍ടിസി ബസില്‍ ഓടിക്കയറിയ യുവാവിനെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

കെഎസ്ആര്‍ടിസി ബസില്‍  യുവാവിനെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പരാതി
കെഎസ്ആര്‍ടിസി ബസില്‍ ഓടിക്കയറിയ യുവാവിനെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

ആലുവ: കെഎസ്ആര്‍ടിസി ബസില്‍  യുവാവിനെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പരാതി. വെളിയത്ത്‌നാട് സ്വദേശിയും എയര്‍പോര്‍ട്ട് റോഡിലുള്ള ഹോട്ടലില്‍ അക്കൗണ്ടന്റുമായ സുള്‍ഫിക്കര്‍ ഫൗസി (23) യാണ് അക്രമത്തിനിരയായത്. മര്‍ദനത്തെ തുടര്‍ന്ന് സുള്‍ഫീക്കറിനെ ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ആലുവ പറവൂര്‍ കവലയില്‍ നിന്നാണ് സുള്‍ഫിക്കര്‍ ബസില്‍ കറിയത്. ചങ്ങനാശ്ശേരിയില്‍ നിന്നും വന്ന ബസ്സില്‍ സുള്‍ഫിക്കര്‍ അടക്കം മൂന്നുപേര്‍ ഓടിക്കയറിയതിനിടെ ഡ്രൈവര്‍ ഓട്ടോമാറ്റിക്ക് ഡോര്‍ ബട്ടണ്‍ അമര്‍ത്തിയിരുന്നു. തുടര്‍ന്ന് ഡോറിന് ഇടയില്‍പ്പെട്ട സുള്‍ഫിക്കര്‍ ഞെരുങ്ങിയാണ് അകത്തേക്ക് കയറിയത്. 

സുള്‍ഫിക്കറിനൊപ്പം കയറിയ ഒരാള്‍ കണ്ടക്ടറോട് ഇതേക്കുറിച്ച് കയര്‍ത്തു സംസാരിച്ചെങ്കിലും അസഭ്യ വര്‍ഷവുമായിരുന്നു മറുപടിയെന്നാണ് പരാതി. തങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യുമെന്ന് പറഞ്ഞ കണ്ടക്ടര്‍ ബസില്‍ നിന്ന സുള്‍ഫിക്കറിനെ ക്രൂരമായി മര്‍ദിച്ചു. ഇതിനിടെ വാഹനം നിര്‍ത്തി ഡ്രൈവറും കണ്ടക്ടറോടൊപ്പം ചേരുകയും അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു. അത്താണിയില്‍ എത്തിയപ്പോള്‍ ഇവര്‍ സുള്‍ഫിക്കറിനെ ബസില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ടുവെന്നും പരാതിയില്‍ പറയുന്നു.

ഓട്ടോമാറ്റിക്ക് ഡോറിനിടയില്‍പ്പെട്ട സുള്‍ഫിക്കറിന്റെ വലതു കൈയ്ക്ക് ചതവുണ്ട്. മുഖത്തും തലയിലും മറ്റ് ശരീരഭാഗങ്ങളിലും പരിക്കുമുണ്ട്. വിവരമറിഞ്ഞ് എത്തിയ വീട്ടുകാരും സ്ഥലത്തുണ്ടായിരുന്നവരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ആലുവ പൊലീസ് മൊഴിയെടുത്തു. കേസ് നെടുമ്പാശ്ശേരി പൊലീസിന് കൈമാറിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com