ജി സുധാകരൻ നേതാവായത് അനുജന്റെ മരണത്തിന്റെ പേരിൽ ; യുവതി പ്രവേശനം എന്തുവില കൊടുത്തും ചെറുക്കുമെന്ന് തന്ത്രിമണ്ഡലം

ജി സുധാകരൻ നേതാവായത് അനുജന്റെ മരണത്തിന്റെ പേരിൽ ; യുവതി പ്രവേശനം എന്തുവില കൊടുത്തും ചെറുക്കുമെന്ന് തന്ത്രിമണ്ഡലം

ശങ്കരാചാര്യർ എഴുതിയ ശങ്കരസ്മൃതി അനുസരിച്ച് അഗ്നിപോലും രജസ്വലയായ സ്ത്രീ വന്നാൽ അശുദ്ധമാകും

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എന്തുവില കൊടുത്തും ചെറുക്കുമെന്ന് അഖിലകേരള തന്ത്രിമണ്ഡലം ഭാരവാഹികൾ. ശങ്കരാചാര്യർ എഴുതിയ ശങ്കരസ്മൃതി അനുസരിച്ച് അഗ്നിപോലും രജസ്വലയായ സ്ത്രീ വന്നാൽ അശുദ്ധമാകും. അതിനാൽ, സ്ത്രീപ്രവേശനം ചെറുക്കാൻ തന്ത്രിമണ്ഡലം മുന്നിലുണ്ടാവും. ശബരിമലയിൽ സ്ത്രീപ്രവേശനം നടത്താൻ ശ്രമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പോലും അയ്യപ്പന് മുന്നിൽ പൊട്ടിക്കരഞ്ഞു. 

ശബരിമല ശ്രീകോവിൽ അടച്ച് വീട്ടിൽ പോകുമെന്ന് തന്ത്രി കണ്ഠര് രാജീവര്  പറഞ്ഞതിനോട് യോജിപ്പില്ല. അനുഷ്ഠാനലംഘനം ഉണ്ടായാൽ ശുദ്ധികലശം നടത്തേണ്ടത് തന്ത്രിയാണ്. ഭക്തജനങ്ങളുടെയും ആചാര്യന്മാരുടെയും പ്രതിനിധികളെ വിളിച്ച് സർക്കാർ ചർച്ച നടത്തണം.  വിധി നടപ്പാക്കാൻ സാവകാശം ആവശ്യപ്പെടണമെന്നും തന്ത്രിമണ്ഡലം ഭാരവാഹികൾ ആവശ്യപ്പെട്ടു. 

ജി. സുധാകരൻ മന്ത്രിയായത് ആശ്രിതനിയമനത്തിലാണ്. അദ്ദേഹത്തിന്റെ അനുജൻ ഭുവനചന്ദ്രൻ പന്തളം കോളജിന്റെ മുകളിലത്തെ നിലയിൽനിന്ന് വീണ് മരിച്ചു. കെ.എസ്.യുക്കാരാണ് ഭുവനചന്ദ്രനെ കൊന്നതെന്ന് പ്രചരിപ്പിച്ചു. അങ്ങനെ അനുജന്റെ മരണത്തിന്റെ പേരിലാണ് സുധാകരൻ രാഷ്ട്രീയ നേതാവായി വളർന്നതെന്നും തന്ത്രിമണ്ഡലം ഭാരവാഹികൾ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com