ശബരിമല സ്ത്രീ പ്രവേശനം; കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ കേസ്
സിതാമാർഹി (ബീഹാർ): ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു നടത്തിയ പ്രതികരണത്തിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ കേസ്. എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ അവകാശമുണ്ടെന്നും അശുദ്ധമാക്കാന്‍ യാതൊരു അവകാശവുമില്ലെന്നും സ്മൃതി ഇറാനിയുടെ പ്രസ്താവനയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബിഹാറിലെ സിതാമാർഹി ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ശബരിമല സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയെ സംബന്ധിച്ച് അഭിപ്രായം പറയാന്‍ താന്‍ ആരുമല്ല. എങ്കിലും പ്രാര്‍ത്ഥിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍ അശുദ്ധമാക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നായിരുന്നു സ്മൃതി ഇറാനിയുടെ വാക്കുകൾ. ആരെങ്കിലും ആര്‍ത്തവരക്തത്തില്‍ കുതിര്‍ന്ന നാപ്കിന്‍ കൂട്ടുകാരുടെ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമാന്യയുക്തിയില്‍ ചിന്തിക്കാന്‍ കഴിയുമോ?. പിന്നെ എന്തിന് ദൈവം കുടിക്കൊളളുന്ന സ്ഥലത്തേയ്ക്ക് ഇത് കൊണ്ടുപോകണമെന്ന് വാശിപിടിക്കുന്നുവെന്ന് സ്മൃതി ഇറാനി ചോദിച്ചു.
മുംബൈയിലെ ഒരു സ്വകാര്യ ചടങ്ങിലായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. സ്മൃതി ഇറാനിയുടെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശനവും ഉയർന്നിരുന്നു. വിഷയത്തിന്റെ അന്തസത്ത ഉള്‍ക്കൊളളാതെ മന്ത്രി സംസാരിക്കുന്നു എന്നതാണ് വിമര്‍ശനത്തിലെ കാതല്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ