ഉരുള്‍പൊട്ടലില്‍ നാലുനില വീട് നിരങ്ങി നീങ്ങി മണ്ണിനടിയിലായി

ശക്തമായ ഉരുള്‍പൊട്ടലില്‍ കെട്ടിടം 10 അടിയോളം നിരങ്ങിനീങ്ങിയ ശേഷം താഴ്ന്നത്. പോര്‍ച്ചിലുണ്ടായിരുന്ന കാറും ഭൂമിക്കടിയിലായി
ഉരുള്‍പൊട്ടലില്‍ നാലുനില വീട് നിരങ്ങി നീങ്ങി മണ്ണിനടിയിലായി

കൊച്ചി: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നാലുനില വീ്ട്, പോര്‍ച്ചിലുണ്ടായിരുന്ന കാറിനൊപ്പം നിരങ്ങിനീങ്ങി മണ്ണിനടിയില്‍ താഴ്ന്നു. അടിമാലി അമ്പാട്ടുകുന്നേല്‍ കൃഷ്ണ ജ്വല്ലറി ഉടമ പരേതനായ രാധാകൃഷ്ണന്റെ വീടാണ് താഴ്ന്നു പേയത്. കൊ്ച്ചി-ധനുഷ്‌കോടി ദേശീയ പാതയോരോത്ത് അടിമാലി സര്‍ക്കാര്‍ സ്‌കൂളിന് സമീപമാണ് സെല്ലാറടക്കം നാലുനിലകളായുള്ള വീട് നിര്‍മ്മിച്ചത്

മൂന്ന് നിലകളില്‍ ഒരു നില വാടകയ്ക്ക് നല്‍കിയിരുന്നു. മറ്റ് രണ്ട് നിലകളിലാണ് രാധാകൃഷ്ണന്റെ ഭാര്യ ഷീലയും രണ്ട് പെണ്‍മക്കളും താമസിച്ചിരുന്നത്. ഇവര്‍ക്ക് ഉടുത്തിരുന്ന വസത്രങ്ങള്‍ ഒഴികെയെല്ലാം നഷ്ടമായി. താഴത്തെ നില പില്ലറുകളാണ്. അതിന് മുകളിലായാണ് വീട് നിര്‍മ്മിച്ചത്.

ഒഗസ്റ്റ് 16ന് രാവിലെ എട്ടരയോടെയാണ് ശക്തമായ ഉരുള്‍പൊട്ടലില്‍ കെട്ടിടം 10 അടിയോളം നിരങ്ങിനീങ്ങിയ ശേഷം താഴ്ന്നത്. പോര്‍ച്ചിലുണ്ടായിരുന്ന കാറും ഭൂമിക്കടിയിലായി. വീടിന്റെ രണ്ട് നിലകള്‍ മ്ണ്ണിന് മുകളില്‍ കാണാവുന്ന നിലയിലാണ്. സംഭവസമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല, അതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അടിമാലി മന്നാങ്കാലയിലുള്ള ബന്ധുവീട്ടിലാണ് ഷീലയും മക്കളും ഇപ്പോള്‍ താമസിക്കുന്നത്. 

40 ലക്ഷത്തോളം രൂപ ബാങ്ക് വായ്പയെടുത്താണ് നാലുവര്‍ഷം മുന്‍പ് വീട് നിര്‍മ്മിച്ചത്. ഈ സ്ഥലത്ത വീട് നിര്‍മ്മാണത്തിന് ആളെ കിട്ടാത്തത്‌കൊണ്ട് കൊച്ചിയില്‍ നിന്നും വിദഗ്ദരെ കൊണ്ടുവന്നാണ് പണി നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. റവന്യൂ അധികൃതര്‍ ഉള്‍പ്പടെ പരാതി നല്‍കിയെങ്കിലും കാര്‍ ഉള്‍പ്പടെയുള്ളവ പുറത്തെടുക്കാന്‍ സഹായം ലഭിച്ചില്ലെന്നും ഷീല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com