സേവാഭാരതിയുടെ മറ്റൊരു നുണകൂടി പൊളിയുന്നു;  ചെങ്ങന്നൂരിലെത്തിയ ആ വാഹനം സംഘപരിവാറിന്റെതല്ല

പ്രളയം മുതലെടുത്ത് ജനശ്രദ്ധനേടാന്‍ നിരവധി വ്യാജ പ്രചാരണങ്ങളാണ് സംഘപരിവാര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്നത്. അത്തരത്തിലുള്ള ഒരു വലിയ നുണ പ്രചാരണമാണ് സോഷ്യല്‍ മീഡിയ പൊളിച്ചടുക്കി കൊടുത്തിരിക്കുന്നത്
സേവാഭാരതിയുടെ മറ്റൊരു നുണകൂടി പൊളിയുന്നു;  ചെങ്ങന്നൂരിലെത്തിയ ആ വാഹനം സംഘപരിവാറിന്റെതല്ല

പ്രളയം മുതലെടുത്ത് ജനശ്രദ്ധനേടാന്‍ നിരവധി വ്യാജ പ്രചാരണങ്ങളാണ് സംഘപരിവാര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്നത്. അത്തരത്തിലുള്ള ഒരു വലിയ നുണ പ്രചാരണമാണ് സോഷ്യല്‍ മീഡിയ പൊളിച്ചടുക്കി കൊടുത്തിരിക്കുന്നത്. ഒരാഴ്ച മുന്‍പ് ഗുജറാത്തില്‍ നിന്ന് ചെങ്ങന്നൂരെത്തിയ സെന്‍ട്രല്‍ സാള്‍ട്ട് ആന്‍ഡ് മറൈന്‍ കെമിക്കല്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഞ്ചരിക്കുന്ന ജല ശുദ്ധീകരണ വാഹനം തങ്ങള്‍ കൊണ്ടുവന്നതാണ് എന്ന സേവാഭാരതിയുടെ വ്യാജ പ്രചാരണമാണ് സോഷ്യല്‍ മീഡിയ രൊളിച്ചടുക്കിയിരിക്കുന്നത്. 

ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാനാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതെന്നു നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുമ്പോഴാണ് തങ്ങളാണ് വാഹനം കൊണ്ടുവന്നത് എന്ന അവകാശവാദവുമായി സംഘപരിവാര്‍ രംഗത്തെത്തിയത്. എബിവിപി നേതാവ് കെ.കെ.മനോജ് അടക്കമുള്ളവര്‍ വാര്‍ത്ത ഷെയര്‍ ചെയ്തു. വ്യാപകമായി വ്യാജപ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ അന്വേഷണം നടത്തി വസ്തുതകള്‍ നിരത്തി പ്രചിരോധിക്കാനെത്തിയതോടെയാണ് സേവാഭാരതിയുടെ പ്രാചരണം ചീറ്റിപ്പോയത്. 

ഇന്ത്യന്‍ സര്‍ക്കാരിന്റെ ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതികളില്‍ നിന്ന്  കേരളം അഭ്യര്‍ഥിച്ച പ്രകാരം ലഭിച്ച സഹായമായിരുന്നു ഇതെന്ന് ആശിഷ് ജോ അമ്പാട്ട് എന്നയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

ആര്‍.എസ്.എസിന്റെ സേവനവിഭാഗമാണ് സേവാഭാരതി. കേരളത്തില്‍ വന്നുചേര്‍ന്ന പ്രളയ ദുരന്തത്തില്‍ തങ്ങള്‍ സഹായിക്കുന്നു എന്നു സ്ഥാപിക്കുവാന്‍ മുന്‍പ് ഗുജറാത്ത് പ്രളയത്തില്‍ നിന്നുള്ള ചിത്രങ്ങളും, മറ്റിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും കൃത്രിമായി ഉപയോഗിച്ചതും, കേരളത്തിനു പ്രളയക്കെടുതിയില്‍ സഹായം നല്‍കുവാന്‍ എന്ന പേരില്‍ സൈറ്റില്‍ പരസ്യം നല്‍കുകയും പണം സംഭാവന നല്‍കുമ്പോള്‍ അങ്ങനെ ഒരു പ്രത്യേക ഓപ്ഷന്‍ അപ്രത്യക്ഷമാക്കുന്നതുമായ വിധം തങ്ങളുടെ വെബ്‌സൈറ്റ് ക്രമീകരണം ചെയ്തത് ഉള്‍പ്പെടെ 'കൈ നനയാതെ മീന്‍ പിടിക്കാനുള്ള' സേവാഭാരതിയുടെ പല ദുഷ്ശ്രമങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ വെളിച്ചത്തില്‍ വന്നിരുന്നു.

സംഘാപ്രോപ്പഗാണ്ടിസ്റ്റുകളുടെ ഈ പോസ്റ്റിനു ഒപ്പം നല്‍കിയിക്കുന് ജലശുദ്ധിക്കരണി ബസുകളെ ശ്രദ്ധിച്ചു നോക്കിയാല്‍  ഭാരത് സര്‍ക്കാര്‍ എന്നു കാണാവുന്നതാണ്.

ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതി എന്ന Council of Scientific & Industrial Research (CSIR)യിന്റെ കീഴിലുള്ള 
CSMCRI യിന്റെ സഞ്ചരിക്കുന്ന ജലശുദ്ധീക്കരണ സംവിധാനങ്ങളുടെ ചിത്രങ്ങൾ ആണിവ യദാർത്ഥത്തിൽ.

ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതിയുടെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്ററിററൂട്ട് ഫോർ ഇൻറർ ഡിസിപ്ളിനറി സയൻസ് അൻഡ് ടെക്നോളജിയുടെ ( CSIR-NIIST) ഡയറക്ടർ ഡോ.അജയ്‌ഘോഷിന്റെ നേതൃത്വത്തിൽ NIISTയിലെ സ്റ്റാഫും വിദ്യാർത്ഥികളും പ്രളയക്കെടുതിയൽ ആയിരുന്നവർക്കു സഹായാസ്‌തങ്ങളായി എത്തിയിരുന്നു. ഇദ്ദേഹം രാജ്യത്തിൽ മറ്റിടങ്ങളിൽ ഉള്ള CSIR സ്ഥാപനങ്ങളിൽ നിന്നുള്ള സഹായങ്ങളും അഭ്യർത്ഥിക്കുകയും അതിൻപ്രകാരം നമ്മൾക്ക് രാജ്യത്തിൽ ആകമാനമുള്ള സി. എസ്. ഐ. ആർ കേന്ദ്രങ്ങളിൽ നിന്നുള്ള സഹായങ്ങള് ലഭിക്കുന്നുമുണ്ട്.

ജവഹർലാൽ നെഹ്‌റുവിനാൽ സ്ഥാപിതമായ ഗുജറാത്തിൽ ഭാവനഗറിലെ Central Salt and Marine Chemicals Research Institute ( CSMCRI) എന്ന സി. എസ്. ഐ. ആർ കേന്ദ്രത്തിൽ നിന്ന് കേരളത്തിനാവശ്യ പിന്തുണയായി എത്തിയതാണ് ഈ സഞ്ചരിക്കുന്ന ജലശുദ്ധിക്കരണിക്കൾ.

1954യിൽ ഈ സ്ഥാപനത്തിന്റെ ഉത്ഘാടനം നടത്തുന്ന നെഹ്‌റുവിന്റെ ചിത്രവും ഒപ്പം ചേർക്കുന്നു.

CSMCRI യിന്റെ ഈ സംവിധാനത്തെ കുറിച്ചുള്ള വിശദീകരണം സ്ഥാപന ഡയറക്‌ടർ ഡോ. ആമിതാവ് ദാസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്:

The CSMCRI, a laboratory of the Council of Scientific and Industrial Research (CSIR), designed and developed this innovative water purification plant on wheels that is most suitable for mitigating acute drinking water problems during natural calamities.

മണിക്കൂറിൽ 3000 മുതൽ 4000 ലിറ്റർ വരെ ശുദ്ധജലം നല്കാൻ ഇതിലെ സാങ്കേതിക വിദ്യക്ക് സാധിക്കുന്നതാണ്. ഭാവനഗറിൽ നിന്നും തിരുവനന്തപുരം NIIST യിലും അവിടെനിന്ന് ഉള്ള നിർദ്ദേശം പ്രകാരം വെള്ളപൊക്കം ഏറ്റവുമധികം അപകടം വിതച്ച ചെങ്ങനൂർ മേഖലയിലും ആയി ഈ മൊബൈൽ ശുദ്ധിക്കരണിക്കൾ പ്രവർത്തിച്ചു പോകുന്നു.

ഇന്ത്യൻ സർക്കാരിന്റെ ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതികളിൽ നിന്ന് നാം അഭ്യർഥിച്ച പ്രകാരം ലഭിക്കുന്ന സഹായാസ്‌തങ്ങളെ സംഘപരിവാറിന്റെയും അവരുടെ സഖ്യ സംഘടകളുടെയും ആണെന്ന് വിധത്തിൽ വ്യാജ അവകാശവാദങ്ങൾ നടത്തുന്നതു അതീവ അപലപിയമായും ജാഗത്രയോട് കൂടിയും മാത്രേ കാണുവാൻ സാധിക്കുക ഉള്ളൂ. ഒരു വശത്ത് കൂടി കേരളത്തിനു എതിരെ വിദ്വേഷപ്രചാരം നടത്തുകയും മറുവശത്ത് കൂടി അവർ ഒരിക്കലും ചെയ്യാത്ത സഹായങ്ങളെ തങ്ങളുടെ ആയി വ്യാജമായി ചിത്രീകരിക്കുകയും ആണ് സംഘാ-പ്രോപ്പഗാണ്ടിസ്റ്റുകൾ ചെയ്യുന്നത്.

അദ്ദേഹം പോസ്റ്റില്‍ പറയുന്നു. നേരത്തെ, ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നുവെന്ന് കാണിക്കാന്‍ ഒഴിഞ്ഞ ലോറികളില്‍ ടാര്‍പ്പോകള്‍ വലിച്ചുകെട്ടി സേവാഭാരതി ചെങ്ങന്നൂരില്‍ കറങ്ങിയിരുന്നു. ഇത് കയ്യോടെ പിടിച്ച നാട്ടുകാര്‍ പൊലീസിലേല്‍പ്പിക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com