കോട്ടയം: സംസ്ഥാനത്ത് എലിപ്പനി മൂലം ഒരു മരണം കൂടി. തിരുവല്ല ചാത്തങ്കേരി സ്വദേശി സതീശനാണ് മരിച്ചത്. ഇയാൾ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ എലിപ്പനി ബാധിച്ച് ഇന്ന് മൂന്നു പേരാണ് മരണത്തിനു കീഴടങ്ങിയത്. തിരുവനന്തപുരം വെള്ളറട സ്വദേശി രാജം (60), പത്തനംതിട്ട വല്ലന സ്വദേശിനി ലതിക (53) എന്നിവരാണ് ഇന്ന് മരിച്ച മറ്റുള്ളവർ.
ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ബുധനാഴ്ച 64 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഇതിൽ 16 പേർ പത്തനംതിട്ടി ജില്ലയിൽ നിന്നുള്ളവരാണ്. തിരുവ നന്തപുരം നാല്, കൊല്ലം ഒന്ന്, കോട്ടയം അഞ്ച്, ആലപ്പുഴ എട്ട്, എറണാകുളം രണ്ട്, തൃശൂർ ഒന്ന്, പാലക്കാട് ഒന്ന്, മലപ്പുറം എട്ട്, കോഴിക്കോഡ് 10, വയനാട് ഏഴ്, കാസർഗോഡ് ഒന്ന് എന്നിങ്ങനെയാണു ജില്ല തിരിച്ചുള്ള എലിപ്പനി ബാധിതരുടെ എണ്ണം.
11 പേർക്ക് ഇന്ന് ഡെങ്കിപ്പനിയും മൂന്നു പേർക്കു മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. എലപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതായി മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. പ്രളയബാധ്യത പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതിന്റെ ഭാഗമായാണ് ഇങ്ങനെ സംഭവി ച്ചതെന്നും മന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ