മുസ്ലീം ലീഗ് കൗണ്‍സിലര്‍ ലൈംഗിക ദുരുദ്ദേശ്യത്തോടെ പെരുമാറി; പാര്‍ട്ടി പ്രവര്‍ത്തകരെ ബന്ധപ്പെടുത്തി അപവാദങ്ങള്‍ പ്രചരിപ്പിച്ചു; ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിച്ച് ആത്മഹത്യക്ക് പ്രേരിപ്പിച്ചു; പരാതിയുമായി വനിതാ ലീഗ് നേതാവ്

വിസമ്മതം അറിയിച്ചിട്ടും അസ്വസ്ഥതയുണ്ടാക്കും വിധം രാത്രിസമയങ്ങളില്‍ വീട്ടിലെത്തി. ദുരുദ്ദേശ്യപരമായ കാര്യങ്ങള്‍ക്ക് എതിര്‍പ്പ് അറിയിച്ചതോടെ മറ്റുപാര്‍ട്ടി പ്രവര്‍ത്തകരെ ബന്ധപ്പെടുത്തി അപവാദങ്ങള്‍ പരത്തി
മുസ്ലീം ലീഗ് കൗണ്‍സിലര്‍ ലൈംഗിക ദുരുദ്ദേശ്യത്തോടെ പെരുമാറി; പാര്‍ട്ടി പ്രവര്‍ത്തകരെ ബന്ധപ്പെടുത്തി അപവാദങ്ങള്‍ പ്രചരിപ്പിച്ചു; ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിച്ച് ആത്മഹത്യക്ക് പ്രേരിപ്പിച്ചു; പരാതിയുമായി വനിതാ ലീഗ് നേതാവ്

കണ്ണൂര്‍: ഷൊര്‍ണ്ണൂരിലെ സിപിഎം എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്നുവന്ന ലൈംഗികാരോപണ പരാതിക്ക് പിന്നാലെ ലീഗ് നേതാവിനെതിരെ പരാതിയുമായി വനിതാ ലീഗ് ജില്ലാ കമ്മറ്റി അംഗം. കോര്‍പ്പറേഷനിലെ ലീഗ് കൗണ്‍സിലര്‍ ലൈംഗിക ദുരുദ്ദേശ്യത്തോടെ പെരുമാറിയെന്നാണ് യുവതിയുടെ പരാതിഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിച്ചു കുടുംബം തകര്‍ക്കാന്‍ ശ്രമിച്ച കൗണ്‍സിലര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്നും വനിതാ ലീഗ് ജില്ലാ കമ്മറ്റി അംഗം കൂടിയായ പരാതിക്കാരി.വനിതാ ലീഗ് ജില്ലാ കമ്മറ്റിക്കും മണ്ഡലം കമ്മറ്റിക്കുമാണ് പരാതി നല്‍കിയത്. 

മണ്ഡലം കമ്മറ്റി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഇയാള്‍ക്ക് വളരെ ബഹുമാനം നല്‍കിയിരുന്നു. എന്നാല്‍ അത് ദുരുപയോഗം ചെയ്യുന്ന തരത്തിലായിരുന്നു പെരുമാറ്റം.വിസമ്മതം അറിയിച്ചിട്ടും അസ്വസ്ഥതയുണ്ടാക്കും വിധം രാത്രിസമയങ്ങളില്‍ പോലും വീട്ടിലെത്തി. ദുരുദ്ദേശ്യപരമായ കാര്യങ്ങള്‍ക്ക് എതിര്‍പ്പ് അറിയിച്ചതോടെ മറ്റുപാര്‍ട്ടി പ്രവര്‍ത്തകരെ ബന്ധപ്പെടുത്തി അപവാദങ്ങള്‍ പ്രചരിപ്പിച്ചു.എന്നെ കുറിച്ച് മോശം കാര്യങ്ങള്‍ പറഞ്ഞ് ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിച്ച് ആത്മഹത്യക്ക് പ്രേരിപ്പിച്ചു. കുടുംബമായി കഴിയുന്ന എന്നോട് നീചമായി പെരുമാറിയ കൗണ്‍സിലര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ നിയമനടപടിയിലേക്ക് നീങ്ങുമെന്നാണ് പരാതിയില്‍ പറയുന്നത്

ആരോപണവിധേയനായ കൗണ്‍സിലറോട്  വിശദീകരണം ചോദിക്കുമെന്ന് വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി. അതേ സമയം പാര്‍ട്ടിക്ക് പിന്നിലെ വിഭാഗിയതയാണ് ആരോപണത്തിന് പിന്നിലെന്ന് ആരോപണവിധയേനായ കൗണ്‍സിലര്‍  പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com