മലപ്പുറം : വൃദ്ധയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കിണർ വറ്റിച്ചപ്പോൾ കിട്ടിയത് മൃഗങ്ങളുടെ തലയോട്ടിയും അവശിഷ്ടങ്ങളും. മാൻ, പന്നി, കരിമന്തി എന്നിവയുടേതെന്നു കരുതുന്ന തലയോട്ടിയും മറ്റ് അവശിഷ്ടങ്ങളുമാണ് കണ്ടെത്തിയത്. പോത്തുകല്ല് പാതാർ കുവക്കോൽ പൂച്ചക്കുഴിയിൽ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി(90)യെ തിരഞ്ഞാണ്, വൃദ്ധ താമസിച്ചിരുന്ന വീടിനു സമീപത്തെ ഉപയോഗശൂന്യമായ കിണർ പൊലീസ് സംഘത്തിന്റെ നേതൃത്വത്തിൽ വറ്റിച്ചത്.
ജൂൺ 26 മുതലാണ് ഏലിക്കുട്ടിയെ കാണാതാകുന്നത്. ഇതേത്തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പോത്തുകല്ല് എസ്ഐ കെ.അബ്ബാസിന്റെ നേതൃത്വത്തിൽ കിണർ വറ്റിച്ച് പരിശോധിച്ചത്. മൃഗങ്ങളുടെ അവശിഷ്ടങ്ങൾ പൊലീസ് വനം വകുപ്പിന് കൈമാറി. സംഭവത്തിൽ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ